Around us

അശോകാ ഹോട്ടലും സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാനൊരുങ്ങി കേന്ദ്രം

ലോകപ്രസിദ്ധമായ ഡല്‍ഹിയിലെ അശോക ഹോട്ടലും സ്വകാര്യ മേഖലയ്ക്ക് വില്‍ക്കുന്നു. പൊതു ആസ്തിവിറ്റ് മൂലധനമുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

ആദ്യപടിയായി 60 വര്‍ഷത്തെ കരാറിന് സ്വകാര്യ മേഖലയ്ക്ക് കൈമാറും. ഹോട്ടലിന് ചുറ്റുമുള്ള എട്ട് ഏക്കറോളം വരുന്ന ഭൂമി രണ്ട് ഭാഗമാക്കി 90 വര്‍ഷത്തെ കരാറിനാണ് കൈമാറുന്നത്.

ഇവിടെ നിര്‍മാണ് പ്രവര്‍ത്തനങ്ങളും അനുവദിക്കും. നടപടിക്ക് കേന്ദ്ര മന്ത്രിസഭ ഉടന്‍ അംഗീകാരം നല്‍കും.

ജമ്മു കശ്മീര്‍ രാജകുടുംബം 1956ല്‍ കൈമാറിയ 25 ഏക്കര്‍ ഭൂമിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഹോട്ടല്‍ നിര്‍മിച്ചത്. രാജീവ് ഗാന്ധിയുടെ വിവാഹ സല്‍ക്കാരം അടക്കം നടന്ന ഹോട്ടല്‍ പല ബോളിവുഡ് ചിത്രങ്ങളിലും ഇടംപിടിച്ചു.

550 മുറിയുള്ള ഹോട്ടലിന്റെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി 500 കോടിയെങ്കിലും ചെലവാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തും ഹോട്ടല്‍ വില്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പലകാരണങ്ങളാല്‍ അതൊന്നും മുന്നോട്ട് പോയില്ല.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദമാക് ഐലൻഡ്സ് 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT