Around us

ഓണ്‍എയറില്‍ തിരിച്ചെത്തി ഏഷ്യാനെറ്റ് ന്യൂസ്; മീഡിയ വണ്ണിനുള്ള വിലക്ക് തുടരുന്നു 

THE CUE

രണ്ട് ദിവസത്തേക്ക് പ്രക്ഷേപണ നിരോധനം ഏര്‍പ്പെടുത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ എയറില്‍ തിരിച്ചെത്തി. അതേസമയം മീഡിയ വണ്ണിനുള്ള വിലക്ക് തുടരുകയാണ്. വെള്ളിയാഴ്ച വൈകീട്ട് 7.30 ഓടെയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെയും മീഡിയ വണ്‍ ചാനലിന്റെയും പ്രക്ഷേപണത്തിന് താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നടപടിയുണ്ടായത്. എന്നാല്‍ പുലര്‍ച്ചെ രണ്ടുമണിയോടെ ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രക്ഷേപണം പുനരാരംഭിക്കുകയായിരുന്നു. മീഡിയ വണ്ണിന്റെ വിലക്ക് ഞായറാഴ്ച വൈകീട്ട് 7.30 വരെ തുടരുമെന്നാണ് അറിയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനേര്‍പ്പെടുത്തിയ 48 മണിക്കൂര്‍ നിരോധനം നീങ്ങിയത് എങ്ങിനെയെന്ന് വ്യക്തമല്ല. ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതില്‍ കേബിള്‍ ടിവി ആക്ടിന്റെ ലംഘനമുണ്ടായെന്ന് ആരോപിച്ച് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയമാണ് നടപടിയെടുത്തത്.

48 മണിക്കൂര്‍ നേരത്തേക്ക് ചാനലുകളുടെ പ്രക്ഷേപണം നിര്‍ത്തിവെയ്ക്കണമെന്ന് അപ് ലിങ്കിങ് സെന്ററിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഡല്‍ഹി ആസ്ഥാനമായ എസ് എല്‍ ശ്യാം എന്ന സ്വകാര്യ കമ്പനിയാണ് ചാനലുകളുടെ അപ് ലിങ്കിങ്ങ് നിര്‍വഹിക്കുന്നത്. 7.25 നാണ് ഇതുസംബന്ധിച്ച് ചാനലുകള്‍ക്ക് പ്രസ്തുത കമ്പനിയില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നത്.തൊട്ടുപിന്നാലെ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മെയില്‍ വന്നു. അഞ്ചുമിനിട്ടിനകം താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തുകയുമായിരുന്നു. കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അവസരം നിഷേധിക്കാനാണ് പൊടുന്നനെ വെള്ളിയാഴ്ച വൈകീട്ടോടെ ഇത്തരത്തില്‍ നടപടിയുണ്ടായതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തത് സംബന്ധിച്ച് മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരത്തേ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മീഡിയ വണ്ണും ഏഷ്യാനെറ്റും വിശദമായ മറുപടിയും നല്‍കിയതാണ്.

തുടര്‍ന്നാണ് അതിവേഗ നടപടിയുണ്ടായത്. സംഭവം മാധ്യമ സ്വാതന്ത്ര്യന്‍മേലുള്ള പച്ചയായ കടന്നുകയറ്റമാണെന്നായിരുന്നു ദ ക്യുവിനോടുള്ള മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി എല്‍ തോമസിന്റെ പ്രതികരണം. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് നടപടിയുണ്ടായത്. മെയില്‍ അയച്ച് അഞ്ച് മിനിട്ടുകൊണ്ടാണ് തിടുക്കപ്പെട്ട് പ്രക്ഷേപണം തടഞ്ഞത്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കമാണിത്. അതിനായി കേബിള്‍ ടിവി ആക്ടിലെ വകുപ്പുകള്‍ ഉപയോഗിക്കുകയായിരുന്നു. ജനമറിയേണ്ട പ്രധാനപ്പെട്ട വാര്‍ത്തകള്‍ വരുമ്പോള്‍, അത് ഭരണക്കാര്‍ക്ക് എതിരാണെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടരുതെന്ന തീരുമാനമാണ് ഇത്തരമൊരു നടപടിയിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തിന് എതിരായ കടന്നുകയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT