Around us

‘നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അതും പ്രശംസയാകും,എത്ര രൂപയ്ക്കാണ് നിങ്ങളെ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്‌’; കെജ്രിവാളിനോട് അനുരാഗ് കശ്യപ് 

THE CUE

രാജ്യദ്രോഹം ആരോപിച്ചുള്ള കേസില്‍ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ ഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. നട്ടെല്ലില്ലാത്തവന്‍ എന്ന് വിളിച്ചാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അതും അഭിനന്ദനമാകുമെന്ന് കശ്യപ് ട്വീറ്റ് ചെയ്തു. എത്രരൂപയ്ക്കാണ് നിങ്ങളെ വില്‍ക്കാന്‍ വെച്ചിരിക്കുന്നതെന്നും അനുരാഗ് കശ്യപ് ചോദിച്ചു.

‘മഹാനായ അരവിന്ദ് കെജ്രിവാള്‍ജി, നിങ്ങളോട് എന്ത് പറയാനാണ്. നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അതും പ്രശംസയാകും, താങ്കള്‍ അത്രയ്ക്ക് പോലുമില്ല. ആംആദ്മി തീരെയില്ല. എത്ര രൂപയ്ക്കാണ് നിങ്ങളെ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്’

രാജ്യദ്രോഹ കേസില്‍ വിചാരണയ്ക്ക് അനുമതി നല്‍കിയ കെജ്രിവാള്‍ സര്‍ക്കാരിന്റെ നടപടിയോടുള്ള കനയ്യ കുമാറിന്റെ പ്രതികരണ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് അനുരാ ഗ് കശ്യപിന്റെ വാക്കുകള്‍. ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഉന്നമിടുകയാണെന്നായിരുന്നു കനയ്യയുടെ പ്രതികരണം. വിചാരണ ടെലിവിഷന്‍ ചാനലുകളില്‍ നടത്താതെ നിയമപ്രകാരം എത്രയും വേഗം കോടതിയില്‍ നടത്തണമെന്നും കനയ്യ ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്‍ അനുമതിക്ക് നന്ദിയെന്ന് പരിഹസിച്ച കനയ്യ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയിട്ടില്ലെന്നും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും വ്യക്തമാക്കി. 2016 ല്‍ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി നേതാവായിരിക്കെ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ചാണ് കനയ്യയ്‌ക്കെതിരെ കേസെടുത്തത്. സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായ കനയ്യ അടക്കം 10 പേരെ വിചാരണ ചെയ്യാനാണ് കെജ്രിവാള്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT