Around us

'സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തയാള്‍, ദിലീപിന്റെ ചരിത്രം കണക്കിലെടുക്കണം'

ദിലീപ് സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത വ്യക്തിയാണ്. ആക്രമണത്തിന് പിന്നില്‍ കൃത്യമായ ആസുത്രണം നടന്നിട്ടുണ്ട്. നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കവും പ്രതികളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. ഐ.പി.സി തയ്യാറാക്കിയവര്‍ ചിന്തിക്കാത്ത വിധത്തിലുള്ള കുറ്റകൃത്യമാണ് ദിലീപ് ചെയ്തിരിക്കുന്നത്. അതിനാല്‍ ദിലീപ് മുന്‍കൂര്‍ജാമ്യത്തിന് അര്‍ഹനല്ലെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ദിലീപിന്റേത് ശാപവാക്കല്ലെന്നും വധഗൂഢാലോചനയാണെന്നും പ്രൊസിക്യൂഷന്‍ വാദിച്ചു. ദേഹത്ത് കൈ വച്ച് സുദര്‍ശന്റെ കൈ വെട്ടണമെന്നാണ് ദിലീപ് പറഞ്ഞത്. സുദര്‍ശനും സോജനും പണി കൊടുക്കണമെന്ന് ദിലീപ് പറയുന്നതിന് സംഭാഷണം തെളിവായുണ്ടെന്നും പ്രോസിക്യൂഷന്‍ പറയുന്നു.

അതേസമയം കേസില്‍ ബാലചന്ദ്രകുമാര്‍ വിശ്വസ്തനായ സാക്ഷിയാണെന്നും പ്രോസിക്യൂഷന്‍. ബാലചന്ദ്രകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലും എന്ന് പറയുന്നത് കാണുകയും കേള്‍ക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ബാലചന്ദ്രകുമാര്‍ ഭാര്യയോടും പറഞ്ഞിരുന്നു.

ദിലീപ് കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രം മതി. വിശ്വസ്തനായ സാക്ഷിയുടെ മൊഴി വിശ്വസിച്ചുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

'ദൃശ്യം 3'ക്കൊപ്പം തിയറ്ററിലേക്ക് മറ്റൊരു ത്രില്ലർ കൂടി; 'ഡോസ്' മെയ് 22ന്

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഭീഷ്മർ ഒടിടിയിലേക്ക്

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

SCROLL FOR NEXT