Around us

'പല വട്ടം കോടതിയില്‍ കരഞ്ഞു'; വിചാരണ കോടതിയില്‍ നിന്നും മാനസിക പീഡനം നേരിട്ടുവെന്ന് ആക്രമിക്കപ്പെട്ട നടി

വിചാരണ കോടതിയില്‍ നിന്നും മാനസിക പീഡനം ഏറ്റുവെന്ന് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ വ്യക്തമാക്കി. ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചു. സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ ചോദ്യങ്ങളുണ്ടായി. പലവട്ടം കോടതിയില്‍ കരയേണ്ടി വന്നെന്നും നടി ഹൈക്കോടതിയെ അറിയിച്ചു.

ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങളെ കോടതി തടഞ്ഞില്ല. അനേകം അഭിഭാഷകരുടെ മുന്നില്‍ വെച്ചാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടി വന്നത്. ഒരുതരത്തിലും മുന്നോട്ട് പോകാനാവാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും നടി വ്യക്തമാക്കി.

വിചാരണ തടയാന്‍ എതിര്‍ കക്ഷികള്‍ പല തവണ കോടതിയെ സമീപിച്ചു. ദിലീപിന് വേണ്ടി 19 അഭിഭാഷകര്‍ ഹാജരായി. 80 സാക്ഷികളെ വിസ്തരിച്ചു. കാര്യങ്ങള്‍ കോടതിയെ അറിയിക്കാന്‍ പലവട്ടം ശ്രമിച്ചിരുന്നുവെന്നും നടി അറിയിച്ചു. വിചാരണ കോടതി തെറ്റായ ഉത്തരവുകള്‍ ഇറക്കിയെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി നടിയോട് ചോദിച്ചിരുന്നു. എല്ലാത്തിനെയും എതിര്‍ക്കേണ്ടതില്ലെന്നാണ് നേരത്തെ തോന്നിയിരുന്നതെങ്കിലും അത് തെറ്റാണെന്ന് പിന്നീട് മനസിലായെന്നുമായിരുന്നു മറുപടി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിചാരണക്കോടതി മാറ്റണമെന്ന ആവശ്യത്തില്‍ വാദം പൂര്‍ത്തിയായി. വിധി പറയുന്നതിനായി മാറ്റി. വിചാരണക്കോടതിയിലെ വിസ്താരത്തിനുള്ള സേറ്റ് വെള്ളിയാഴ്ട വരെ തുടരും.

actress abduction case actress against court

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

SCROLL FOR NEXT