Around us

കെഎം ഷാജിക്കെതിരായ കേസ് അന്വേഷിക്കുന്നത് ‘തൊണ്ടിമുതലിലെ താരം’;എഫ്‌ഐആര്‍ തയ്യാറാക്കിയും ഡിവൈഎസ്പി മധുസൂദനന്‍

THE CUE

കെഎം ഷാജി എംഎല്‍എക്കെതിരായ വിജിലന്‍സ് കേസ് അന്വേഷിക്കുന്നത് ചിലച്ചിത്ര അഭിനേതാവ് കൂടിയായ ഡിവൈഎസ്പി വി മധുസൂദനനാണ്. ഇപ്പോള്‍ കണ്ണൂര്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിയാണ് മധുസൂദനന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഉള്‍പ്പടെയുള്ള സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് അദ്ദേഹം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

95ല്‍ സര്‍വീസില്‍ കയറിയ മധുസൂദനന്‍ ലോക്കല്‍ പോലീസില്‍ നിന്നാണ് വിജിലന്‍സില്‍ എത്തിയത്. അടുത്ത മാസം വിരമിക്കും. സിനിമയുടെ തിരക്കുകളില്‍ നിന്ന് മാറി കേസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മധുസൂദനന്റെ തീരുമാനം. കെഎം ഷാജിക്കെതിരായ പരാതിയില്‍ പ്രഥമിക അന്വേഷണം നടത്തിയതും, എഫ്‌ഐആര്‍ തയ്യാറാക്കിയതും അദ്ദേഹമായിരുന്നു. അഴീക്കോട് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നാണ് എംഎല്‍എയ്ക്ക് പണം നല്‍കിയതിന് തെളിവ് ലഭിച്ചതെന്ന് എഫ്‌ഐആറില്‍ പറഞ്ഞിരുന്നു.

മയൂഖം എന്ന ചിത്രത്തിലൂടെയായിരുന്നു മധുസൂദനന്‍ ചലച്ചിത്ര രംഗത്തെത്തുന്നത്. 2005ല്‍ കൂത്തുപറമ്പ് സിഐ ആയിരിക്കുമ്പോഴായിരുന്നു അത്. 2017ല്‍ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം അഭിനയ ജീവിതത്തിലും വഴിത്തിരിവായി. പിന്നീട് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കക്ഷി അമ്മിണിപ്പിള്ള തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദമാക് ഐലൻഡ്സ് 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT