Fact Check

അന്ന് കൂത്തുപറമ്പില്‍ സ്ഥാനാര്‍ത്ഥിയാണ് ഞാന്‍, ആ സമയം മറ്റൊരാളുടെ ഏജന്റാകാന്‍ പോകുമോ; എം.ടി രമേശിന്റെ വാദം പൊളിച്ച് പിണറായി

അടിയന്തരാവസ്ഥക്ക് പിന്നാലെയുള്ള തെരഞ്ഞെടുപ്പില്‍ ഉദുമയില്‍ ജനസംഘം നേതാവ് കെ.ജി.മാരാരുടെ തെരഞ്ഞെടുപ്പ് ഏജന്റായിരുന്നു പിണറായി വിജയനെന്ന ബിജെപി നേതാവ് എം.ടി രമേശിന്റെ വാദം പൊള്ളയാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

1977ല്‍ ഉദുമയില്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ കൂത്തുപറമ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു താനെന്നും ആ സമയത്ത് എങ്ങനെ മറ്റൊരാളുടെ തെരഞ്ഞെടുപ്പ് ഏജന്റാകുമെന്നും പിണറായി വിജയന്‍.

പതിനഞ്ച് കൊല്ലം മുമ്പെന്ന വാദവും തെറ്റ്

പതിനഞ്ച് വര്‍ഷം മുമ്പെന്ന വാദവും തെറ്റാണ്. 1995ലാണ് കെ.ജി മാരാര്‍ മരിച്ചത്. 1977ലാണ് ജനതാപാര്‍ട്ടിക്ക് വേണ്ടി കെ.ജി മാരാര്‍ സ്ഥാനാര്‍ഥിയാകുന്നത്. അന്ന് അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ഥിയായ എന്‍ കെ ബാലകൃഷ്ണനോട് പരാജയപ്പെട്ടു. 1977 ല്‍ ബിജെപി രൂപീകരിച്ചിട്ടില്ല. 1977ല്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ സിപിഐ എം സ്ഥാനാര്‍ഥിയായിരുന്നു പിണറായി വിജയന്‍. ഇവിടെ നിന്ന് വിജയിക്കുകയും ചെയ്തു.

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിന് പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തില്‍; 'പ്രകമ്പനം' ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്ത് കാർത്തിക് സുബ്ബരാജ്

'ആ സീനിന് പ്രചോദനം റിയൽ ലൈഫിൽ കണ്ട ഒരു സംഭവം'; നടനായും പോസ്റ്റർ ഡിസൈനറായും ഒരുപോലെ തിളങ്ങുമ്പോൾ... അരുൺ അജികുമാർ അഭിമുഖം

SCROLL FOR NEXT