Fact Check

അന്ന് കൂത്തുപറമ്പില്‍ സ്ഥാനാര്‍ത്ഥിയാണ് ഞാന്‍, ആ സമയം മറ്റൊരാളുടെ ഏജന്റാകാന്‍ പോകുമോ; എം.ടി രമേശിന്റെ വാദം പൊളിച്ച് പിണറായി

അടിയന്തരാവസ്ഥക്ക് പിന്നാലെയുള്ള തെരഞ്ഞെടുപ്പില്‍ ഉദുമയില്‍ ജനസംഘം നേതാവ് കെ.ജി.മാരാരുടെ തെരഞ്ഞെടുപ്പ് ഏജന്റായിരുന്നു പിണറായി വിജയനെന്ന ബിജെപി നേതാവ് എം.ടി രമേശിന്റെ വാദം പൊള്ളയാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

1977ല്‍ ഉദുമയില്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ കൂത്തുപറമ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു താനെന്നും ആ സമയത്ത് എങ്ങനെ മറ്റൊരാളുടെ തെരഞ്ഞെടുപ്പ് ഏജന്റാകുമെന്നും പിണറായി വിജയന്‍.

പതിനഞ്ച് കൊല്ലം മുമ്പെന്ന വാദവും തെറ്റ്

പതിനഞ്ച് വര്‍ഷം മുമ്പെന്ന വാദവും തെറ്റാണ്. 1995ലാണ് കെ.ജി മാരാര്‍ മരിച്ചത്. 1977ലാണ് ജനതാപാര്‍ട്ടിക്ക് വേണ്ടി കെ.ജി മാരാര്‍ സ്ഥാനാര്‍ഥിയാകുന്നത്. അന്ന് അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ഥിയായ എന്‍ കെ ബാലകൃഷ്ണനോട് പരാജയപ്പെട്ടു. 1977 ല്‍ ബിജെപി രൂപീകരിച്ചിട്ടില്ല. 1977ല്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ സിപിഐ എം സ്ഥാനാര്‍ഥിയായിരുന്നു പിണറായി വിജയന്‍. ഇവിടെ നിന്ന് വിജയിക്കുകയും ചെയ്തു.

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഭീഷ്മർ ഒടിടിയിലേക്ക്

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

SCROLL FOR NEXT