ദര്‍ശന പാട്ടിന് ആറര മണിക്കൂര്‍ ഫുട്ടേജ് ഉണ്ടായിരുന്നു, ഫസ്റ്റ് എഡിറ്റിന് വലിയ മാറ്റമുണ്ടായില്ല: രഞ്ജന്‍ എബ്രഹാം

ദര്‍ശന എന്ന ഗാനത്തിന് ഒരു ഇന്റര്‍നാഷനല്‍ ആല്‍ബത്തിന്റെ ഫീല്‍ വേണമെന്നായിരുന്നു സംവിധായകന്‍ വിനീത് ശ്രീനിവാസനും സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബും ആദ്യം പറഞ്ഞിരുന്നതെന്ന് എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം. ദ ക്യു അഭിമുഖത്തിലാണ് പ്രതികരണം.

രഞ്ജന്‍ എബ്രഹാം പറയുന്നു

വിനീത് ആദ്യം തന്നെ പറഞ്ഞിരുന്നു. ദര്‍ശന എന്ന പാട്ട് കുറെയധികം ഫുട്ടേജ് ഉണ്ടാകുമെന്ന് വിനീത് ആദ്യമേ പറഞ്ഞിരുന്നു. ആറര മണിക്കൂര്‍ ഫുട്ടേജ് പാട്ടിനുണ്ടായിരുന്നു. വിനീത് ലാവിഷായി ഷൂട്ട് ചെയ്ത പാട്ടായിരുന്നു. ആദ്യത്തെ എഡിറ്റിന് പിന്നെ വലിയ ചേഞ്ചസ് ഉണ്ടായില്ല. ഒന്നോ രണ്ടോ ഷോട്ട് മാത്രമേ മാറ്റിയിട്ടുള്ളൂ. ഹൃദയം ഷൂട്ട് ചെയ്യുന്ന സമയത്ത് എട്ട് പാട്ടുകളേ ഉണ്ടായിരുന്നുള്ളൂ. ഫസ്റ്റ് ഷെഡ്യൂളിന് ശേഷം ലോക്ക് ഡൗണ്‍ ബ്രേക്ക് ആയപ്പോള്‍ പാട്ട് പതിനഞ്ചിലേക്കെത്തി. വിനീത് പതിനഞ്ച് പാട്ടുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോള്‍ ഇതെന്താണ് കച്ചേരിയാണോ എന്ന് ചോദിച്ചവര്‍ ഉണ്ടായിരുന്നു. പക്ഷേ ഹൃദയം വന്നപ്പോള്‍ ആ ധാരണ മാറി.

ഹൃദയം സോംഗ് ആല്‍ബം മാതൃകയില്‍ പ്രമോഷനുള്ള വേര്‍ഷന്‍ ചെയ്യാനായിരുന്നു വിനീതിന്റെ ആദ്യത്തെ പ്ലാന്‍. ഹൃദയത്തിലെ ദര്‍ശന സോംഗിലെ പ്രൊപ്പോസല്‍ സീന്‍ എഡിറ്റ് ഘട്ടത്തില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചതാണ്

Related Stories

No stories found.
logo
The Cue
www.thecue.in