ലൂസിഫര്‍  ഡാന്‍സിലെ സ്ത്രീവിരുദ്ധത, ഡാന്‍സ് ബാറില്‍ ഓട്ടം തുള്ളലാണോ കാണിക്കേണ്ടിയിരുന്നതെന്ന് പൃഥ്വിരാജ്

ലൂസിഫര്‍ ഡാന്‍സിലെ സ്ത്രീവിരുദ്ധത, ഡാന്‍സ് ബാറില്‍ ഓട്ടം തുള്ളലാണോ കാണിക്കേണ്ടിയിരുന്നതെന്ന് പൃഥ്വിരാജ്

ലൂസിഫറിലെ ഐറ്റം ഡാന്‍സ് ചിത്രീകരണം സംബന്ധിച്ച് വിമര്‍ശനങ്ങള്‍ക്ക് സംവിധായകന്‍ പൃഥ്വിരാജിന്റെ മറുപടി. സിനിമയിലെ ഐറ്റം ഡാന്‍സും നര്‍ത്തകിയെ ചിത്രീകരിച്ച രീതിയുംസ്ത്രീവിരുദ്ധ സിനിമകള്‍ ചെയ്യില്ലെന്ന പൃഥ്വിയുടെ പ്രസ്താവനയ്ക്ക് വിരുദ്ധമാണെന്ന വിമര്‍ശനത്തിലാണ് മറുപടി. മുംബൈയിലെ ഡാന്‍സ് ബാര്‍ എങ്ങനെയാണെന്ന് വിശദീകരിക്കാന്‍ ഓട്ടം തുള്ളല്‍ ചിത്രീകരിച്ചാല്‍ അഭംഗിയാകില്ലേയെന്നാണ് പൃഥ്വിയുടെ മറുചോദ്യം. ടൈംസ് ഓഫ് ഇന്ത്യയുടെ കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം.

ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിച്ചുള്ള ഒരു സ്ത്രീയുടെ ഡാന്‍സ് ലൂസിഫറില്‍ ഉണ്ടായത് സ്ത്രീകളെ തരംതാഴ്ത്തുന്ന തരത്തില്‍ പറയുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന എന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാകുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. മുംബൈയിലെ ഡാന്‍സ് ബാറിനെ ചിത്രീകരിക്കുന്നതുമായി എന്റെ പ്രസ്താവനയെ ബന്ധിപ്പിക്കുന്നത് എങ്ങനെയെന്ന് പിടികിട്ടുന്നില്ല. അത്തരമൊരു അന്തരീക്ഷത്തില്‍ ഞാന്‍ അവിടെ ഓട്ടംതുള്ളല്‍ കാണിച്ചാല്‍ അരോചകമാകില്ലേ

പൃഥ്വിരാജ് സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ തിയറ്ററുകള്‍ക്ക് പിന്നാലെ ആമസോണ്‍ പ്രൈമില്‍ വെബ് സ്ട്രീമിംഗില്‍ എത്തിയിരിക്കുകയാണ്. സിനിമ റിലീസിന് മുമ്പ് സാറ്റലൈറ്റ് തുകയെക്കാള്‍ ഡിജിറ്റല്‍ റൈറ്റ് കിട്ടുന്നത് മലയാളത്തില്‍ ആദ്യമാണെന്ന് പൃഥ്വിരാജ് പറയുന്നു.

ലൂസിഫര്‍  ഡാന്‍സിലെ സ്ത്രീവിരുദ്ധത, ഡാന്‍സ് ബാറില്‍ ഓട്ടം തുള്ളലാണോ കാണിക്കേണ്ടിയിരുന്നതെന്ന് പൃഥ്വിരാജ്
ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ച് പൃഥ്വിരാജ്, മലയാളത്തില്‍ ചെയ്യാനാകുമോ എന്നും ചിന്തിക്കണം

ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ലൂസിഫര്‍ ഈ വര്‍ഷം ഏറ്റവുമധികം സാമ്പത്തിക വിജയം നേടിയ സിനിമയുമാണ്. മോഹന്‍ലാലിനെ കൂടാതെ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരും സംവിധായകനായ പൃഥ്വിരാജും ചിത്രത്തിലുണ്ടായിരുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയിയായിരുന്നു വില്ലന്‍

Related Stories

No stories found.
logo
The Cue
www.thecue.in