ക്ലബ്ബ് ഹൗസിന് വെല്ലുവിളിയായി ഫേസ്ബുക്കിന്റെ ലൈവ് ഓഡിയോ റൂം; ശബ്ദസാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മെനക്കെട്ടിറങ്ങി സുക്കര്‍ബര്‍ഗ്

ക്ലബ്ബ് ഹൗസിന് വെല്ലുവിളിയായി ഫേസ്ബുക്കിന്റെ ലൈവ് ഓഡിയോ റൂം; ശബ്ദസാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മെനക്കെട്ടിറങ്ങി സുക്കര്‍ബര്‍ഗ്

ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ വന്നതിന് പിന്നാലെ ഇന്ത്യയില്‍ തരംഗമായ ക്ലബ്ബ് ഹൗസിന് വെല്ലുവിളിയായി ഫേസ്ബുക്കിന്റെ ലൈവ് ഓഡിയോ റൂം ആപ്ലിക്കേഷന്‍ ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.

മെയ്മാസം മുതല്‍ ഫേസ്ബുക്ക് ലൈവ് ഓഡിയോ റൂമിന്റെ ബീറ്റ ടെസ്റ്റ് നടത്തിവരികയാണ് എന്നാണ് ടെക് ക്രഞ്ച് ഉള്‍പ്പെടെയുള്ള വൈബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലൈവ് ഓഡിയോ റൂമിന്റെ ടെസ്റ്റിങ്ങില്‍ ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നേരിട്ടു പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പുറത്തുവന്നിരുന്നു. ഫേസ്ബുക്ക് ഉപയോക്താക്കളില്‍ നിന്നും ലൈവ് ഓഡിയോ റുമിനുവേണ്ടി ആവശ്യം ഉയര്‍ന്നിരുന്നുവെന്ന് സുക്കര്‍ബര്‍ഗ് പറയുന്നു.

ക്ലബ്ബ് ഹൗസിനും ട്വിറ്റര്‍ സ്‌പേസിനും സമാനമായ ഓഡിയോ അനുഭവമായിരിക്കും ഫേസ്ബുക്കിന്റെ ലൈവ് ഓഡിയോ റൂമിനുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവന്റ് ഹോസ്റ്റ് ചെയ്യുന്ന ആളെ റൗണ്ട് പ്രൊഫൈലില്‍ റുമിന്റെ മുകളില്‍ തന്നെ കാണാന്‍ സാധിക്കും.

ഫോളോവ്ഡ് ബൈ സ്പീക്കര്‍ ഓപ്ഷനും ലൈവ് ഓഡിയോ റൂമിനുണ്ട്. ആക്ടീവ് സ്പീക്കറിനെ ബ്ലു-പര്‍പ്പില്‍ റൗണ്ട് ഉപയോഗിച്ചാണ് വേര്‍തിരിച്ചറിയാന്‍ സാധിക്കുക. തംമ്പ്‌സ് അപ്പ് ബട്ടണ്‍ ഉപയോഗിച്ച് ലിസണേഴ്‌സിന് റിയാക്ട് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്.

സോഷ്യല്‍ ഓഡിയോ സ്‌പേസിലേക്ക് ഉടന്‍ ഫേസ്ബുക്ക് കടന്നുചെല്ലുമെന്ന സൂചനകള്‍ നേരത്തെ തന്നെ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നല്‍കിയിരുന്നു. ഓഡിയോ ഫസ്റ്റ് ക്ലാസ് മീഡിയം ആയി മാറുമെന്നാണ് താന്‍ കരുതുന്നത് എന്നാണ് സുക്കര്‍ബര്‍ഗ് പറഞ്ഞിരുന്നത്.

ക്ലബ്ബ് ഹൗസ് മാതൃകയിലുള്ള ലൈവ് ഓഡിയോ റൂമിനും പുറമെ ശബ്ദം ഉപയോഗിച്ചുള്ള മറ്റ് സങ്കേതങ്ങളിലേക്ക്ും ഫെയ്‌സ്ബുക്ക് ഉടന്‍ പ്രവേശിക്കുമെന്നാണ് സൂചനകള്‍. ആളുകള്‍ക്കിടയില്‍ വളരുന്ന പോഡ്കാസ്റ്റ് അഭിരുചി പ്രയോജനപ്പെടുത്താന്‍ സൗണ്ട് ബൈറ്റ്‌സ് പോലുള്ള ആപ്ലിക്കേഷനുകള്‍ ഫെയ്‌സ്ബുക്ക് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്ലബ്ബ് ഹൗസിന് വെല്ലുവിളിയായി ഫേസ്ബുക്കിന്റെ ലൈവ് ഓഡിയോ റൂം; ശബ്ദസാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മെനക്കെട്ടിറങ്ങി സുക്കര്‍ബര്‍ഗ്
എഫ്.സി.സിയുടേത് വ്യാജപ്രചരണം; വത്തിക്കാന്‍ നിലപാടില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ദ ക്യുവിനോട്

കഴിഞ്ഞ വാര്‍ഷം മാര്‍ച്ചിലായിരുന്നു ഐഒഎസ് പ്ലാറ്റ്ഫോമില്‍ ക്ലബ്ബ് ഹൗസ് എന്ന പ്ലാറ്റ്ഫോം ഇറങ്ങുന്നത്. മെയ് 21 ന് ആപ്പ് ആന്‍ഡ്രോയിഡ് അരങ്ങേറ്റം നടത്തിയതോടെ ഇന്ത്യയിലും ആപ്ലിക്കേഷന് ആളുകള്‍ കൂടുതലെത്തി.

ക്ലബ്ബ് ഹൗസ് എങ്ങനെ പ്രവര്‍ത്തിക്കുന്നു

സൗഹൃദ സദസിലെ സംസാരവും, സെമിനാര്‍ ഹാളിലെ ചര്‍ച്ചകളുമൊക്കെ അനായാസം സൈബര്‍ ഇടത്തിലേക്ക് പറിച്ചു നടാനുള്ള അവസരമാണ് ക്ലബ്ബ് ഹൗസില്‍ നിന്ന് ലഭിക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതൊരു വിഷത്തെക്കുറിച്ചും ക്ലബ്ബ് ഹൗസില്‍ സംസാരിക്കാമെന്നത് ഗുണമാണ്.

റൂം എന്ന ആശയത്തിന്‍മേലാണ് ഇത്തരം ചര്‍ച്ചാ വേദികള്‍ ആപ്ലിക്കേഷനില്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ 5000 അംഗങ്ങളെ വരെ റൂമില്‍ ഉള്‍പ്പെടുത്താം. റൂം ക്രിയേറ്റ് ചെയ്യുന്നയാളാണ് ചര്‍ച്ചയുടെ മോഡറേറ്റര്‍. റൂമില്‍ ആരൊക്കെ സംസാരിക്കണമെന്ന് തീരുമാനിക്കുന്നതും മോഡറേറ്ററാണ്. റൂമില്‍ കയറിയാല്‍ അവിടെ നടക്കുന്ന എന്ത് സംസാരവും നിങ്ങള്‍ക്ക് കേള്‍ക്കാം. കൂടുതല്‍ പ്രൈവസി ആവശ്യമാണെങ്കില്‍ ക്ലോസ്ഡ് റൂം ക്രിയേറ്റ് ചെയ്യാം.

ശബ്ദം മാത്രം ചിത്രങ്ങളില്ല, എഴുത്തുകളില്ല

ക്ലബ്ബ് ഹൗസില്‍ ശബ്ദം മാത്രമാണ് ആശയ വിനിമയത്തിനുള്ള മാര്‍ഗം. ഇതിലൂടെ മെസേജ് അയക്കാന്‍ സാധിക്കില്ല. ഇന്‍സ്റ്റന്‍ഡ് മെസേജിങ്ങ് ആപ്ലിക്കേഷനുമായി ക്ലബ്ബ് ഹൗസിനെ താരതമ്യപ്പെടുത്താന്‍ സാധിക്കില്ല.

എങ്ങനെ ചേരാം ക്ലബ്ബില്‍

ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കിയാണ് ക്ലബ്ബ് ഹൗസില്‍ ചേരാന്‍ സാധിക്കുക. ആപ്പിള്‍ ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ സ്റ്റോറില്‍ നിന്നും ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പ്ലേസ്റ്റോറില്‍ നിന്നും സൗജന്യമായി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍വൈറ്റിലൂടെയാണ് ആപ്പില്‍ ചേരാന്‍ സാധിക്കുന്നത്. ഇന്‍വൈറ്റ് ലഭിച്ചില്ലെങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം വെയ്റ്റ് ലിസ്റ്റില്‍ നിന്നാല്‍ ക്ലബ് ഹൗസിലെ നിങ്ങളുടെ സുഹൃത്തുക്കള്‍ വഴി ആപ്പിന്റെ ഭാഗമാകാം.

ക്ലബ്ബ് ഹൗസ് ഐക്കണ്‍ ആരാണ്

ക്ലബ് ഹൗസില്‍ കയറിയവരുടെയൊക്കെ പ്രധാന സംശയം ആരാണ് ക്ലബ് ഹൗസ് ഐക്കണ്‍ ആയ സ്ത്രീ എന്നതാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡ്രൂ കറ്റോകയാണ് ക്ലബ് ഹൗസ് ഐക്കണായ സ്ത്രീ. ജപ്പാനീസ് വംശജയായ അമേരിക്കകാരിയാണിവര്‍.

നിരവധി സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാട് പ്രഖ്യാപിച്ചിട്ടുള്ള സ്ത്രീ കൂടിയാണ് കറ്റോക. സ്ത്രീകളുടെ അവകാശങ്ങള്‍, ഏഷ്യാക്കാരോടുള്ള അമേരിക്കയിലെ വിവേചനം തുടങ്ങിയ വിഷയങ്ങളില്‍ കറ്റോക നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ ക്ലബ്ബ് ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ ഏഴുലക്ഷം പേര്‍ പങ്കാളിയായി എന്നാണ് കണക്ക്. നിലവില്‍ ക്ലബ്ബ് ഹൗസില്‍ പറയുന്ന കാര്യങ്ങള്‍ റെക്കോഡ് ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുന്നുണ്ട്. ചര്‍ച്ചകളുടെ ഡാറ്റ എവിടെയും സേവ് ചെയ്യുന്നില്ല.

പ്രശ്നങ്ങള്‍

ആള്‍മാറാട്ടം, ശബ്ദതട്ടിപ്പുകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ക്ലബ് ഹൗസില്‍ നടന്നേക്കാമെന്ന മുന്നറിയിപ്പുകളും വരുന്നുണ്ട്. നേരത്തെ ഇന്ത്യയില്‍ ഈ ആപ്പ് ആദ്യം ഇടംപിടിച്ചത് തന്നെ വിവാദത്തോടെയാണ്. പ്രശാന്ത് കിഷോറിന്റെ ചില ഓഡിയോ ക്ലിപ്പുകളായിരുന്നു വിവാദമുണ്ടാക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in