കഠാരയും കുറുവടിയുമായി വിലസുന്നുണ്ടെങ്കില്‍ പ്രശ്‌നം അടിത്തറയില്‍, പരിഹരിച്ചില്ലെങ്കില്‍ നിലനില്‍പ്പുണ്ടാകില്ലെന്നും വിഎസ് 

കഠാരയും കുറുവടിയുമായി വിലസുന്നുണ്ടെങ്കില്‍ പ്രശ്‌നം അടിത്തറയില്‍, പരിഹരിച്ചില്ലെങ്കില്‍ നിലനില്‍പ്പുണ്ടാകില്ലെന്നും വിഎസ് 

യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ എസ്എഫ്‌ഐ അതിക്രമത്തില്‍ രൂക്ഷവിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ഗുണ്ടായിസമല്ല, പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ആയുധമെന്ന് വിഎസ് അച്യുതാനന്ദന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. തുല്യതയ്ക്കും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കയ്യില്‍ ആശയങ്ങളാണ് വേണ്ടത്, ആയുധങ്ങളല്ല. ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം, കഠാരയും കുറുവടിയുമായി ക്യാമ്പസ്സുകളില്‍ വിലസുന്നുണ്ടെങ്കില്‍, അടിത്തറയില്‍ എന്തോ പ്രശ്‌നമുണ്ടെന്നാണ് വ്യക്തമാകുന്നത്. അത് പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനില്‍പ്പില്ല എന്നു വേണം ഉറപ്പിക്കാനെന്നും വിഎസ് കുറിച്ചു.

 കഠാരയും കുറുവടിയുമായി വിലസുന്നുണ്ടെങ്കില്‍ പ്രശ്‌നം അടിത്തറയില്‍, പരിഹരിച്ചില്ലെങ്കില്‍ നിലനില്‍പ്പുണ്ടാകില്ലെന്നും വിഎസ് 
ശബരിമലയില്‍ അഹിന്ദുക്കളെ കയറ്റരുതെന്ന് ഹര്‍ജി; യേശുദാസിന്റെ ‘ഹരിവരാസനം’ മാറ്റിപ്പാടിക്കണോയെന്ന് ഹൈക്കോടതി

നേതൃത്വത്തിനാണ് തിരിച്ചറിവ് നഷ്ടപ്പെടുന്നതെങ്കില്‍ അവരെ കര്‍ശനമായി തിരുത്താന്‍ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ടു വന്നേ മതിയാകൂ. പൊലീസ് തെരയുന്നവരും അറസ്റ്റിലായവരുമെല്ലാം ഇത്രനാളും പ്രസ്ഥാനത്തെ നയിച്ചവരാണ് എന്നത് ദുഃഖകരമാണ്. ലജ്ജ തോന്നുന്നു, തല കുനിക്കുന്നു എന്നെല്ലാം യുവജന നേതാക്കള്‍ക്ക് പറയേണ്ടിവരുന്ന സാഹചര്യം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് നാണക്കേടാണെന്നും വിഎസ് വ്യക്തമാക്കുന്നു. തിരുവനന്തപുരം ആര്‍ട്‌സ് കോളജില്‍ എസ്എഫ്‌ഐയുടെ പഠനോത്സവം ഉദ്ഘാടനം ചെയ്യവെ പറയാനുദ്ദേശിച്ചതാണ് ഇക്കാര്യങ്ങളെന്ന് പരാമര്‍ശിച്ചാണ് വിഎസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

 കഠാരയും കുറുവടിയുമായി വിലസുന്നുണ്ടെങ്കില്‍ പ്രശ്‌നം അടിത്തറയില്‍, പരിഹരിച്ചില്ലെങ്കില്‍ നിലനില്‍പ്പുണ്ടാകില്ലെന്നും വിഎസ് 
‘ഇത്ര ദുര്‍ബലമായ നിയമ പ്രകാരമാണോ ലോകകപ്പ് വിജയിയെ നിശ്ചയിക്കേണ്ടത്’; ബൗണ്ടറി റൂളില്‍ വിവാദം 

കൊച്ചുകുട്ടികള്‍ക്ക് പഠനോപകരണ വിതരണവും പഠനച്ചെലവ് ഏറ്റെടുക്കലും അന്ധ ദമ്പതികള്‍ക്കുള്ള ധനസഹായവും ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നല്ല മാതൃകകയാണ് പഠനോത്സവമെന്ന് വിഎസ് വിശദീകരിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന ആര്‍ട്‌സ് കോളജിലെ എസ്എഫ്‌ഐക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും വിഎസ് കുറിക്കുന്നു. ഈ ചടങ്ങില്‍ യൂണിവേഴ്‌സിറ്റി കോളജിലെ കിരാത നടപടികള വിമര്‍ശിക്കാന്‍ താല്‍പ്പര്യപ്പെട്ടിരുന്നുവെന്നും പങ്കെടുക്കാന്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കാത്തതിനാല്‍ അക്കാര്യം ഫെയ്‌സ്ബുക്കില്‍ കുറിക്കുകയാണെന്നും വിഎസ് പറഞ്ഞുവെയ്ക്കുന്നു.

 കഠാരയും കുറുവടിയുമായി വിലസുന്നുണ്ടെങ്കില്‍ പ്രശ്‌നം അടിത്തറയില്‍, പരിഹരിച്ചില്ലെങ്കില്‍ നിലനില്‍പ്പുണ്ടാകില്ലെന്നും വിഎസ് 
തനിമയും സൗന്ദര്യവും നിലനിര്‍ത്തി; ഇനിയും വേണം 100 കോടി;വയനാട് ചുരത്തിന്റെ ഫോട്ടോകള്‍ പങ്കുവച്ച് ജി സുധാകരന്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് രാവിലെ തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ എസ്എഫ്ഐ യുടെ "പഠനോത്സവം" പരിപാടി ഉദ്ഘാടനം ചെയ്യാമെന്ന് ഞാന്‍ സമ്മതിച്ചതായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ ആ പരിപാടിയില്‍ പങ്കെടുക്കാന്‍ ഡോക്ടര്‍മാര്‍ അനുമതി തന്നില്ല. കൊച്ച് കുട്ടികള്‍ക്ക് പഠനോപകരണ വിതരണം, കുറെ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കല്‍, അന്ധ ദമ്പതികള്‍ക്ക് ധനസഹായം എന്നിങ്ങനെയുള്ള കുറെയേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നല്ലൊരു മാതൃകയാണ് പഠനോത്സവം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന ഗവര്‍മെണ്ട് ആര്‍ട്ട്സ് കോളേജിലെ എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

പക്ഷെ, അത് മാത്രമായിരുന്നില്ല, അവിടെ പറയാനുദ്ദേശിച്ചത്. ഈയിടെ നടന്ന, എസ്എഫ്ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ ഉന്നത മൂല്യങ്ങളേയും നന്മകളേയുമെല്ലാം നിരസിക്കുന്ന ചില കിരാത നടപടികളെ വിമര്‍ശിക്കാനും ഞാന്‍ ആ വേദി ഉപയോഗിക്കുമായിരുന്നു. ജന പ്രതിനിധികളും യുവജന നേതാക്കളും രാഷ്ട്രീയ നേതൃത്വവും മന്ത്രിമാരുമെല്ലാം അവിടെ നടന്ന നടപടികളെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി.

ഗുണ്ടായിസമല്ല, പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ ആയുധം. തുല്യതയ്ക്കും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കയ്യില്‍ ആശയങ്ങളാണ് വേണ്ടത്, ആയുധങ്ങളല്ല. ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം, കഠാരയും കുറുവടിയുമായി ക്യാമ്പസ്സുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്നമുണ്ട്. അത് പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനില്‍പ്പില്ല എന്നു വേണം ഉറപ്പിക്കാന്‍.

ഈ തിരിച്ചറിവ് നേതൃത്വത്തിനാണ് നഷ്ടപ്പെടുന്നതെങ്കില്‍ അവരെ കര്‍ശനമായി തിരുത്താന്‍ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ടു വന്നേ തീരൂ. ഇന്നിപ്പോള്‍ പോലീസ് തെരയുന്നവരും അറസ്റ്റിലായവരുമെല്ലാം ഇത്രകാലവും പ്രസ്ഥാനത്തെ നയിച്ചവരാണ് എന്നത് ദുഃഖകരമാണ്. ലജ്ജ തോന്നുന്നു, തല കുനിക്കുന്നു എന്നെല്ലാം യുവജന നേതാക്കള്‍ക്ക് പറയേണ്ടിവരുന്ന സാഹചര്യം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് നാണക്കേടാണ്.

Related Stories

No stories found.
logo
The Cue
www.thecue.in