ഉന്നാവ്: മുന്‍ ബിജെപി എംഎല്‍എ പ്രതിയായ പീഡനക്കേസ്  വിധി 16ന്

ഉന്നാവ്: മുന്‍ ബിജെപി എംഎല്‍എ പ്രതിയായ പീഡനക്കേസ് വിധി 16ന്

മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഈ മാസം 16 ന് കോടതി വിധി പറയും. ദില്ലിയിലെ വിചാരക്കോടതിയാണ് വിധി പറയുന്നത്. കേസിലെ വിചാരണ തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. 45 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

ഉന്നാവ്: മുന്‍ ബിജെപി എംഎല്‍എ പ്രതിയായ പീഡനക്കേസ്  വിധി 16ന്
‘നാം പോരാടി നേടിയ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ അനുവദിക്കരുത്’;മതനിരപേക്ഷ ജനാധിപത്യത്തിന് നേര്‍ക്കുള്ള കടന്നാക്രമണമെന്ന് മുഖ്യമന്ത്രി

2017ലാണ് ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ തന്റെ വീട്ടില്‍ വച്ച് എംഎല്‍എ പീഡിപ്പിച്ചത്. പരാതി നല്‍കിയതിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെ തോക്ക് കൈവശം വച്ചതിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യ ശ്രമം നടത്തിയതോടെ സംഭവം വിവാദമായി. പിന്നാലെ പൊലീസ് കസ്റ്റഡിയിലായിരുന്ന പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

ഉന്നാവ്: മുന്‍ ബിജെപി എംഎല്‍എ പ്രതിയായ പീഡനക്കേസ്  വിധി 16ന്
വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: അധ്യാപകര്‍ക്ക് വീഴ്ച പറ്റിയെന്ന് പൊലീസ്

പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതും ദുരൂഹത സൃഷ്ടിച്ചു. അടുത്ത ബന്ധുക്കളായ രണ്ട് പേര്‍ അപകടത്തില്‍ കൊല്ലപ്പെടുകയും പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അപകടത്തിന് പിന്നില്‍ കുല്‍ദീപ് സിങ് സെന്‍ഗറാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളും രംഗത്തെത്തി. കേസിലെ പ്രധാന സാക്ഷിയുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്.

ഉന്നാവ്: മുന്‍ ബിജെപി എംഎല്‍എ പ്രതിയായ പീഡനക്കേസ്  വിധി 16ന്
എസ്എന്‍ഡിപി പിടിക്കാന്‍ ബിജെപി; സെന്‍കുമാറിനേയും സുഭാഷ് വാസുവിനെയും മുന്നില്‍ നിര്‍ത്തി നീക്കം

അപകടത്തിനിടയാക്കിയ ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചതും പൊലീസ് അകമ്പടിയില്ലാതിരുന്നതും ആസൂത്രീതമായ അപകടമാണെന്ന ആരോപണത്തെ ബലപ്പെടുത്തി. യുപിയിലെ ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും കുടുംബം ആശങ്കപ്പെട്ടിരുന്നു. സുപ്രീംകോടതി ഉത്തരവിലൂടെയാണ് സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തിയത്. കേസ് ദില്ലിയിലേക്ക് മാറ്റുകയും ചെയ്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in