ദിലീപ് ഫോണിലെ ഫയലുകള്‍ നീക്കിയെന്ന് ലാബ് ഉടമ; നിര്‍ണായക തെളിവുകള്‍ പുറത്ത്

ദിലീപ് ഫോണിലെ ഫയലുകള്‍ നീക്കിയെന്ന് ലാബ് ഉടമ; നിര്‍ണായക തെളിവുകള്‍ പുറത്ത്
Sys7

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍. ഫോണുകളിലെ ഡാറ്റ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കിന്റെ മിറര്‍ കോപ്പി ക്രൈംബ്രാഞ്ചിന് ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് ആറ് ഫോണുകളാണ് കണ്ടെത്തിയത്. ഇതില്‍ രണ്ട് ഫോണില്‍ നിന്നുള്ള ഡാറ്റ ഹാര്‍ഡ് ഡിസ്‌കിലേക്ക് മാറ്റിയെന്നും കോടതിയില്‍ എത്തുന്നതിന് മുന്‍പാണ് ഡാറ്റ നശിപ്പിച്ചതെന്നും മുന്‍ എസ്.പി ജോര്‍ജ് ജോസഫ് പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ച ശേഷം ഫോണില്‍ കൃത്രിമം നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. മുംബൈയിലെ ലാബ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ വെച്ചാണ് ഫോണുകളിലെ തെളിവ് നശിപ്പിച്ചത്. ഇതിനായി 75,000 രൂപ ലാബ് കൈപ്പറ്റി. ലാബ് ഉടമകളെ ചോദ്യം ചെയ്തപ്പോള്‍ നാല് ഫോണുകളിലെയും വിവരങ്ങള്‍ നശിപ്പിച്ചെന്ന് ഇവര്‍ മൊഴി നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം ദിലീപിനെതിരെ ജോലിക്കാരന്‍ ദാസന്റെ മൊഴി പുറത്തുവന്നിരുന്നു. ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് പൊലീസിനോട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വിലക്കിയെന്നാണ് ജോലിക്കാരന്റെ വെളിപ്പെടുത്തല്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇയാള്‍ നല്‍കി മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദിലീപ് നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമുളള നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത് സംവിധായകന്‍ ബാലചന്ദ്രകുമാറായിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തായ ഇയാള്‍ സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്നു. ഈ സമയത്ത് ദിലീപ് നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ചില നിര്‍ണായക കാര്യങ്ങള്‍ പറയുന്നത് ബാലചന്ദ്ര കുമാര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് പുറത്ത് വന്നതോടെയാണ് ദിലീപിനെതിരെ ഗൂഢാലോചനാ കേസ് എടുത്തതും നടിയെ ആക്രമിച്ച കേസില്‍ തുടര്‍ അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചതും.

Related Stories

No stories found.
logo
The Cue
www.thecue.in