‘രണ്ടാനമ്മയെന്ന നിലയില്‍ ഒറ്റപ്പെടുത്തി, വിവേചനം കാട്ടി’; ജോളിയില്‍ നിന്ന് ക്രൂരതകള്‍ നേരിട്ടെന്ന് സിലിയുടെ മകന്‍ 

‘രണ്ടാനമ്മയെന്ന നിലയില്‍ ഒറ്റപ്പെടുത്തി, വിവേചനം കാട്ടി’; ജോളിയില്‍ നിന്ന് ക്രൂരതകള്‍ നേരിട്ടെന്ന് സിലിയുടെ മകന്‍ 

കൂടത്തായി പരമ്പര കൊലപാതക കേസിലെ മുഖ്യപ്രതിയായ, ജോളിയില്‍ നിന്ന് ഏറെ പീഡനങ്ങള്‍ നേരിട്ടതായി ഷാജുവിന്റെയും സിലിയുടെയും മകന്‍. രണ്ടാനമ്മയെന്ന നിലയില്‍ വിവേചനം കാട്ടുകയും തന്നെ ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് സിലിയുടെ മകന്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. ശാരീരിക മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും തളര്‍ത്തുന്ന രീതിയില്‍ എപ്പോഴും സംസാരിക്കുമായിരുന്നുവെന്നും മകന്‍ പറഞ്ഞു.സിലിയുടെ മരണത്തില്‍ ജോളിക്കെതിരെയെടുത്ത കേസിലാണ് മകന്റെ മൊഴിയെടുത്തത്. കുട്ടി ഏറെ നാളായി ബന്ധു വീട്ടിലാണ് താമസം.

‘രണ്ടാനമ്മയെന്ന നിലയില്‍ ഒറ്റപ്പെടുത്തി, വിവേചനം കാട്ടി’; ജോളിയില്‍ നിന്ന് ക്രൂരതകള്‍ നേരിട്ടെന്ന് സിലിയുടെ മകന്‍ 
‘പൊന്നുമോനെ അവരെല്ലാം ചേര്‍ന്ന് കൊന്നു’; ഇപ്പോള്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്നും ബാലഭാസ്‌കറിന്റെ അമ്മ 

താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ നടന്ന കാര്യങ്ങളും ക്രൈംബ്രാഞ്ച് സംഘം ചോദിച്ചറിഞ്ഞതായാണ് വിവരം. ജോളി അവിടെ വെച്ചാണ് സിലിക്ക് സയനേഡ് പുരട്ടിയ ഗുളിക നല്‍കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം ഷാജുവിന്റെ പല്ല് കാണിക്കാന്‍ പോയപ്പോള്‍ സിലിക്കൊപ്പം മകനും ജോളിയും അവരുടെ ഇളയ മകനുമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് വിശദ മൊഴി രേഖപ്പെടുത്തിയെന്നാണ് സൂചനകള്‍. മൊഴിയെടുക്കല്‍ രണ്ടര മണിക്കൂറോളം തുടര്‍ന്നു. അതേസമയം സിലിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കസ്റ്റഡി അപേക്ഷ താമരശ്ശേരി കോടതി നാളെ പരിഗണിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in