പിഎസ്‌സിയുടെ മുന്‍ റാങ്ക് പട്ടികകളിലും അന്വേഷണം; പരീക്ഷാ തട്ടിപ്പിന് ഉപയോഗിച്ച ബ്ലൂടൂത്ത് വാച്ച് ഇനിയും കണ്ടെടുത്തില്ല 

പിഎസ്‌സിയുടെ മുന്‍ റാങ്ക് പട്ടികകളിലും അന്വേഷണം; പരീക്ഷാ തട്ടിപ്പിന് ഉപയോഗിച്ച ബ്ലൂടൂത്ത് വാച്ച് ഇനിയും കണ്ടെടുത്തില്ല 

യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖില്‍ വധശ്രമകേസ് പ്രതികള്‍ പിഎസ്‌സി പരീക്ഷയില്‍ വന്‍ ക്രമക്കേട് നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളിലെ റാങ്ക് പട്ടികകളെക്കുറിച്ചും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്. മുന്‍ പരീക്ഷകളെക്കുറിച്ചും റാങ്ക് പട്ടികകളെക്കുറിച്ചും വിശദാംശങ്ങള്‍ തേടി ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി സെക്രട്ടറിയെ സമീപിക്കും. മുന്‍ പരീക്ഷകളില്‍ തട്ടിപ്പ് നടന്നോയെന്നാണ് അന്വേഷിക്കുന്നത്. കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എത്ര പരീക്ഷകളെക്കുറിച്ച് പരിശോധന വേണമെന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. ക്രൈംബ്രാഞ്ച് സംഘം യോഗം ചേര്‍ന്ന് ഇതില്‍ തീരുമാനമെടുക്കും.

പിഎസ്‌സിയുടെ മുന്‍ റാങ്ക് പട്ടികകളിലും അന്വേഷണം; പരീക്ഷാ തട്ടിപ്പിന് ഉപയോഗിച്ച ബ്ലൂടൂത്ത് വാച്ച് ഇനിയും കണ്ടെടുത്തില്ല 
ലൈബ്രേറിയന്‍ റാങ്ക് ലിസ്റ്റില്‍ ഒരു മാര്‍ക്കുകാരന്‍; അട്ടിമറിയെന്ന് ആരോപണം

അതേസമയം പിഎസ്‌സി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പ് കേസിലെ അഞ്ചാംപ്രതി ഗോകുല്‍ തിങ്കളാഴ്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങിയിട്ടുണ്ട്. എസ്എപി ക്യാംപ് പൊലീസുകാരനായ ഗോകുലിനെ ഈ മാസം 16 വരെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ ഫയര്‍മാന്‍ പട്ടികയില്‍ ഉള്‍പ്പെട്ടതും അന്വേഷിക്കും. ഗോകുലിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. അഖില്‍ വധശ്രമകേസ് പ്രതികളായ യൂണിവേഴ്‌സിറ്റി കോളജ് മുന്‍ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്, സെക്രട്ടറി നസീം എന്നിവര്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചതെങ്ങനെയെന്ന അന്വേഷണമാണ് വന്‍ ക്രമക്കേട് വെളിപ്പെടുത്തിയത്.

പിഎസ്‌സിയുടെ മുന്‍ റാങ്ക് പട്ടികകളിലും അന്വേഷണം; പരീക്ഷാ തട്ടിപ്പിന് ഉപയോഗിച്ച ബ്ലൂടൂത്ത് വാച്ച് ഇനിയും കണ്ടെടുത്തില്ല 
പിഎസ്‌സിയും കോപ്പിയടിച്ചു; ഓക്‌സ്‌ഫോഡ് പ്രസിന്റെ ചോദ്യങ്ങള്‍ അടിച്ചുമാറ്റി പകര്‍ത്തിയത് അതേപടി

ഒന്നാം പ്രതി ശിവരഞ്ജിത്ത് റങ്ക് പട്ടികയില്‍ ഒന്നാമതും രണ്ടാം പ്രതി നസീം 28 ാമതുമായിരുന്നു. എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം പ്രണവിനായിരുന്നു രണ്ടാം റാങ്ക്. പൊലീസുകാരനായ ഗോകുല്‍, സഫീര്‍ എന്നിവര്‍ മൂന്നുപേര്‍ക്കും ഉത്തരങ്ങള്‍ എസ്എംഎസ് ആയി അയച്ചുനല്‍കിയെന്നായിരുന്നു കണ്ടെത്തല്‍. ബ്ലൂടൂത്ത് സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ചാണ് കോപ്പിയടിച്ചത്. എന്നാല്‍ വാച്ചുകള്‍ കണ്ടെത്തനായിട്ടില്ല. ചോദ്യക്കടലാസ് എങ്ങനെ ചോര്‍ന്നുവെന്നതും കണ്ടെത്താനായിട്ടില്ല. ഇവര്‍ക്ക് പിഎസ്‌സി ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ച് വരികയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in