പെരിയ ഇരട്ടക്കൊല നടന്ന കല്യോട്ട് പിടിച്ചെടുത്ത് യു.ഡി.എഫ്

പെരിയ ഇരട്ടക്കൊല നടന്ന കല്യോട്ട് പിടിച്ചെടുത്ത് യു.ഡി.എഫ്
Published on

സി.പി.ഐ.എം നേതാക്കള്‍ പ്രതികളായ പെരിയ ഇരട്ടക്കൊലപാതകം നടന്ന കാസര്‍ഗോഡ് ജില്ലയിലെ കല്യോട്ട് വാര്‍ഡില്‍ യു.ഡി.എഫിന് വിജയം. ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റാണ് യു.ഡി.എഫ് പിടിച്ചെടുത്തത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം യു.ഡി.എഫ് പ്രചരണ വിഷയമാക്കിയിരുന്നു. സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് കൂടിയായിരുന്നു കല്യോട്ട്.

യു.ഡി.എഫിലെ സി.എം ഷാസിയയാണ് അഞ്ഞൂറിലധികം വോട്ടുകള്‍ക്ക് എല്‍.ഡി.എഫില്‍ നിന്ന് സീറ്റ് പിടിച്ചെടുത്തത്.

logo
The Cue
www.thecue.in