വിൽപത്രത്തിനെതിരെ സഹോദരി മുഖ്യമന്ത്രിയെ കണ്ടു; ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ചത് കുടുംബത്തിലെ പ്രശ്നങ്ങൾ?

വിൽപത്രത്തിനെതിരെ സഹോദരി മുഖ്യമന്ത്രിയെ കണ്ടു; ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ചത് കുടുംബത്തിലെ പ്രശ്നങ്ങൾ?

തിരുവനന്തപുരം: കേരള കോൺഗ്രസ് ബി നേതാവ് ഗണേഷ് കുമാർ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ അന്തരിച്ച കേരള കോൺഗ്രസ് നേതാവ് ആർ ബാലക‍ൃഷ്ണ പിള്ളയുടെ മകൻ കൂടിയായ ഗണേഷ് കുമാറിനെതിരെ സഹോദരി ഉഷ മോഹൻദാസ് നൽകിയ പരാതി ഗണേഷിന് വെല്ലുവിളിയായെന്നാണ് സുചനകളെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം ഉഷ മോഹൻദാസ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷണ്നുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ ഗണേഷ് കുമാറിനെതിരെ സാമ്പത്തിക തട്ടിപ്പുൾപ്പെടെയുള്ള ആരോപണങ്ങൾ സഹോദരി ഉയർത്തിയെന്നാണ് സൂചന.

ബാലകൃഷ്ണ പിള്ള തയ്യാറാക്കിയ വിൽപത്രത്തിൽ കള്ളക്കളി നടന്നിട്ടുണ്ടെന്നും അതിൽ ഗണേഷ് കുമാറിന് പങ്കുള്ളതായി താൻ സംശയിക്കുന്നു എന്നുമാണ് സഹോദരി പിണറായി വിജയനെ അറിയിച്ചത്. ഗണേഷ് കുമാറിനെക്കുറിച്ചും സോളാർ കേസുമായി ബന്ധപ്പെട്ട സ്ത്രീയെക്കുറിച്ചും ഉഷ പിണറായിയെ അറിയിച്ചുവെന്നും ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

വിൽപത്രവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങൾക്ക് ഉഷ തെളിവും നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസത്തെ എൽ.ഡി.എഫ് യോഗത്തിൽ ആദ്യത്തെ ടേമിൽ മന്ത്രിയാക്കണമെന്ന് ഗണേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആദ്യത്തെ ടേം ആന്റണി രാജുവിനും രണ്ടാമത്തെ ടേം ഗണേഷ്കുമാറിനും പങ്കിടാമെന്നായിരുന്നു കോടിയേരി പറഞ്ഞത്.

പത്തനാപുരം എം.എൽ.എ ആയ ഗണേഷ് കുമാർ 2011ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്നു. 2013 ൽ ഗാർഹി പീഡനവുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് ഗണേഷ് രാജിവെക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in