'രമ്യ ഹരിദാസ് ഇത്രത്തോളം തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ല, എന്റെ ഭാവിയെ ബാധിക്കും'; അപകീര്‍ത്തിക്കേസിന് സനൂഫ്

'രമ്യ ഹരിദാസ് ഇത്രത്തോളം തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ല, എന്റെ ഭാവിയെ ബാധിക്കും'; അപകീര്‍ത്തിക്കേസിന് സനൂഫ്

രമ്യ ഹരിദാസ് എംപിയുടെ ആരോപണങ്ങള്‍ തന്റെ ഭാവിയെ തകര്‍ക്കുന്ന രീതിയിലാണെന്നും മാനനഷ്ടക്കേസ് നല്‍കുമെന്നും ഹോട്ടലില്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന സനൂഫ്. ലോക്ക് ഡൗണ്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ രമ്യ ഹരിദാസ് തന്റെ ഫോണ്‍ തട്ടിപ്പറിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും സനൂഫ്.

ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് വ്യക്തമാകും. ഞാനും സുഹൃത്തും അവരെ ഒന്ന് തൊട്ടിട്ട് പോലുമില്ലെന്ന് നൂറു ശതമാനം ഉറപ്പാണ്. അവര്‍ ഇരിക്കാന്‍ പറയുമ്പോഴും ഞങ്ങള്‍ ഇല്ലെന്നാണ് പറഞ്ഞത്. ഇതെല്ലാം സിസി ടിവി പരിശോധിച്ചാല്‍ വ്യക്തമാണെന്നും സനൂഫ്. റിപ്പോര്‍ട്ടര്‍ ചാനലിലാണ് പ്രതികരണം. എന്തിനാണ് അടിസ്ഥാനരഹിതമായ ആരോപണം എംപി ഉന്നയിക്കുന്നതെന്ന് മനസിലാവുന്നില്ല. ഇത്രത്തോളം രമ്യ ഹരിദാസ് തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ല. ഇത്രയും മോശമായ കാര്യം ആരോപിക്കുമ്പോള്‍ എന്റെ ഭാവിയെ അത് ബാധിക്കും. ആരോപണം എത്രത്തോളം ഗുരുതരമാണെന്ന് സാധാരണക്കാര്‍ക്ക് വരെ മനസിലാകും.'

'രമ്യ ഹരിദാസ് ഇത്രത്തോളം തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ല, എന്റെ ഭാവിയെ ബാധിക്കും'; അപകീര്‍ത്തിക്കേസിന് സനൂഫ്
ടോയ്‌ലെറ്റില്‍ പോയി തിരിച്ച് വരുമ്പോള്‍ തട്ടിമാറ്റി; കൈപിടിച്ച് വലിക്കാന്‍ നോക്കിയപ്പോള്‍ മാറുകയായിരുന്നു രമ്യ ഹരിദാസ് ദ ക്യുവിനോട്

സനുഫ് ദ ക്യുവിനോട്

ആരെയും ടാര്‍ഗറ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും എം.പി ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളായതുകൊണ്ട് മാത്രമാണ് ചോദ്യം ചെയ്തതെന്നും സനുഫ് ദ ക്യുവിനോട് പറഞ്ഞു.

'' അവര്‍ ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ്. ഞാനവരുടെ ദേഹത്ത് ഒരു ചെറുവിരലു പോലും തൊട്ടിട്ടില്ല. കൈയില്‍ കയറി പിടിച്ചുവെന്നാണ് എം.പി ഇപ്പോള്‍ പറയുന്നത്. അത് ശരിയല്ല.

ഞാന്‍ എംപിയെ ഫോളോ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു എന്ന ആരോപണവും അവര്‍ ഉന്നയിക്കുന്നുണ്ട്. അതും ശരിയല്ല. ഓര്‍ഡര്‍ വന്നത് കൊണ്ട് മാത്രമാണ് അവിടെ പോയത്. അതിന്റെ തെളിവുകളും എന്റെ കയ്യില്‍ ഉണ്ട്,'' സനുഫ് പറഞ്ഞു.

ജാതീയമായോ, ജെന്‍ഡര്‍പരമായോ എം.പിയെ ഞാന്‍ അധിക്ഷേപിച്ചിട്ടില്ല. വളരെ മര്യാദയോടെ കൂടി തന്നെയാണ് പെരുമാറിയത്. അത് ആ വീഡിയോയില്‍ കാണാനും സാധിക്കും. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളായതുകൊണ്ട് ഇത് ശരിയാണോ എന്ന ചോദ്യം ഉയര്‍ത്തിയെന്നേ ഉള്ളൂ.

എനിക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. ആശുപത്രി രേഖകളെല്ലാം എന്റെ കൈവശം ഉണ്ട്. കയ്യിലുള്ള കെട്ടൊന്നും ആരെയും പറ്റിക്കാന്‍ ചെയ്തതല്ല. നല്ല വേദനയില്‍ തന്നെയാണ് സത്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ ദിവസം വീഡിയോ ചെയ്തത്. മുഴുവന്‍ വീഡിയോ അപ് ലോഡ് ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ എനിക്കെതിരെ തിരിയുമെന്ന പേടിയുമുണ്ടായിരുന്നു. വാദിയെ പ്രതിയാക്കുകയാണ് രമ്യഹരിദാസ് എം.പി ചെയ്യുന്നതെന്നും സനുഫ് പറഞ്ഞു.

'രമ്യ ഹരിദാസ് ഇത്രത്തോളം തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ല, എന്റെ ഭാവിയെ ബാധിക്കും'; അപകീര്‍ത്തിക്കേസിന് സനൂഫ്
ഒരു വിദ്യാര്‍ത്ഥിയാണെന്ന പരിഗണ പോലും എംപി എനിക്ക് തന്നില്ല; ഞാനവരുടെ ദേഹത്ത് ഒരു ചെറുവിരലു പോലും തൊട്ടിട്ടില്ല

രമ്യ ഹരിദാസ് ദ ക്യുവിനോട്

''ഹോട്ടലില്‍ ഇരുന്ന് ഞാന്‍ ഭക്ഷണം കഴിച്ചുവെന്നാണ് ആരോപണം. അങ്ങനെയെങ്കില്‍ കഴിച്ചതിന്റെ ഫോട്ടോ എവിടെയാണെന്നാണ് എന്റെ ചോദ്യം. അവിടെ ഇരുന്നു എന്നുള്ളത് സത്യമാണ്. എനിക്ക് സര്‍ജറി കഴിഞ്ഞ് ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതുകൊണ്ട് തന്നെ അധികം സമയം നില്‍ക്കാന്‍ കഴിയില്ല. അതെല്ലാവര്‍ക്കും അറിയാം. സര്‍ജറിക്ക് ശേഷം എന്റെ കാല് ശരിയായി വരുന്നേ ഉള്ളൂ.

അവര്‍ കുറച്ച് നേരം എന്റെ കൂടെ തന്നെ അവിടെ ചുറ്റിപറ്റി നിന്നിരുന്നു. ഞാന്‍ ടോയ്‌ലറ്റില്‍ പോകുമ്പോഴൊക്കെ എന്റെ പുറകെ തന്നെയുണ്ട്. അത് കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് എന്നെ തട്ടിമാറ്റിയത്. അതുതന്നെ എന്റെ െൈക പിടിച്ച് വലിക്കാന്‍ നോക്കിയപ്പോള്‍ ഞാന്‍ അങ്ങ് മാറി. അപ്പോള്‍ എന്റെ കൂടെയുള്ളവര്‍ എല്ലാവരും ഇടപെട്ടു,'' രമ്യ ഹരിദാസ് പറഞ്ഞു.

മര്‍ദ്ദിച്ചുവെന്ന യുവാവിന്റെ ആരോപണത്തോടും രമ്യ ഹരിദാസ് പ്രതികരിച്ചു.

'ആ സമയത്ത് അവന് മര്‍ദ്ദനമൊന്നും കിട്ടിയിട്ടില്ല. വേറെവിടെ നിന്നെങ്കിലും കിട്ടിയോ എന്നത് അവനോട് തന്നെ ചോദിക്കണം. പുറത്ത്

മഴയായിരുന്നു. ഹോട്ടലിന് പുറത്ത് ഇരിക്കാന്‍ വേണ്ടി അവര്‍ മൂന്ന് കസേര വെച്ചിട്ടുണ്ട്. അതില്‍ നിറയെ മഴ പെയ്ത വെളളമായിരുന്നു.

ഞാന്‍ ഇടയ്ക്ക് പാര്‍സല്‍ വാങ്ങാന്‍ പോകുന്ന ഒരു ഹോട്ടലിലാണത്. അവിടെയുള്ള ഒരു കമ്പിയില്‍ കയറി പിടിച്ചാണ് ഞാന്‍ കയറി പോകാറ്. സ്വാഭാവികമായിട്ടും ഞാന്‍ നടക്കുന്നത് കണ്ടാല്‍ തന്നെ ആരും വേഗം ഇരുന്നോളാന്‍ പറയും. ഹോട്ടലില്‍ ഭക്ഷണം വാങ്ങാനെത്തിയവരുടെയും ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്തവരുടെയുമൊക്കെ നല്ല തിരക്കുണ്ടായിരുന്നു.

ഓര്‍ഡര്‍ ലഭിക്കാന്‍ ഏകദേശം അരമണിക്കൂറെങ്കിലും എടുക്കുമെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു. അതുകൊണ്ടാണ് അവിടെ ഇരുന്നതും കുടെയുള്ളവരോട് സംസാരിച്ചതുമൊക്കെ. എനിക്ക് ഫുഡ് കഴിക്കണം എന്നുണ്ടായിരുന്നെങ്കില്‍ അവന് അതുവരെ കാത്തിരിക്കാമായിരുന്നല്ലോ,'' രമ്യ ഹരിദാസ് പറഞ്ഞു. പരാതിയുമായി മുമ്പോട്ട് പോകുന്നതടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടിയോട് ആലോചിക്കുന്നതേയുള്ളുവെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in