'ജയിലില്‍ പോയവരെയും കഷ്ടപ്പെട്ടവരെയും വിസ്മരിക്കരുത്'; അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനാക്കിയതിനെതിരെ പിപി മുകുന്ദന്‍

'ജയിലില്‍ പോയവരെയും കഷ്ടപ്പെട്ടവരെയും വിസ്മരിക്കരുത്'; അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനാക്കിയതിനെതിരെ പിപി മുകുന്ദന്‍

ബിജെപി ദേശീയ ഉപാധ്യക്ഷനായി എപി അബ്ദുള്ളക്കുട്ടിയെ നിയമിച്ചതിനെതിരെ മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍. പാര്‍ട്ടിയില്‍ കൂടിയാലോചന നടത്താതെയാണ് എപി അബ്ദുള്ളക്കുട്ടിയെ നിയമിച്ചത്. പാര്‍ട്ടിക്കായി ജയിലില്‍ പോയവരെയും കഷ്ടപ്പെട്ടവരെയും വിസ്മരിക്കരുതെന്നും പിപി മുകുന്ദന്‍ ഓര്‍മ്മിപ്പിച്ചു.

ദീര്‍ഘകാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാക്കളെ അവഗണിച്ച് ഇന്നലെ വന്ന ആള്‍ക്ക് സ്ഥാനം നല്‍കിയെന്നും പിപി മുകുന്ദന്‍ വിമര്‍ശിച്ചു. നോമിനേഷന്‍ രീതി പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും പിപി മുകുന്ദന്‍ പറഞ്ഞു.

എപി അബ്ദുള്ളക്കുട്ടിക്കും ടോം വടക്കനും സ്ഥാനം നല്‍കിയതില്‍ സംസ്ഥാന നേതൃത്വത്തില്‍ കടുത്ത എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുമ്മനം രാജശേഖരനെ പരിഗണിക്കാത്തതില്‍ ആര്‍എസ്എസിനും അതൃപ്തിയുണ്ട്. ശോഭ സുരേന്ദ്രനും പി കെ കൃഷ്ണദാസും ദേശീയതലത്തിലേക്ക് പരിഗണിക്കപ്പെടുമെന്നാണ് കരുതിയിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in