'ഈ ഭൂമിയില്‍ തന്നെ വീട് വേണം, സര്‍ക്കാര്‍ വാഗ്ദാനം സ്വീകരിക്കുമെന്ന് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍

'ഈ ഭൂമിയില്‍ തന്നെ വീട് വേണം, സര്‍ക്കാര്‍ വാഗ്ദാനം സ്വീകരിക്കുമെന്ന് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍

വീടുവെച്ച് നല്‍കുമെന്നടക്കമുള്ള സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ സ്വീകരിക്കുമെന്ന് നെയ്യാറ്റിന്‍കരയില്‍ മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്നും, വീട് വെച്ച് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതികരണം. തങ്ങള്‍ക്ക് തര്‍ക്ക ഭൂമിയില്‍ തന്നെ വീട് വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

കുട്ടികള്‍ക്ക് വീടുവെച്ച് നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസും, പഠനചെലവ് ഏറ്റെടുക്കുമെന്ന് ഡി.വൈ.എഫ്.ഐയും അറിയിച്ചിരുന്നു. സംഭവത്തില്‍ സാഹചര്യത്തിന് അനുസരിച്ച് പെരുമാറാത്ത പൊലീസുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപണത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഈ ഭൂമിയില്‍ തന്നെ വീട് വേണം, സര്‍ക്കാര്‍ വാഗ്ദാനം സ്വീകരിക്കുമെന്ന് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍
മുഖ്യമന്ത്രി ഇടപെട്ടു; രാജന്റെ മക്കളെ സര്‍ക്കാര്‍ സംരക്ഷിക്കും, നിര്‍ദേശം നല്‍കി

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജനും ഭാര്യ അമ്പിളിയും കഴിഞ്ഞ ദിവസമായിരുന്നു മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് നെല്ലിമൂട് വേട്ടത്തോട്ടം സ്വദേശി രാജനും, ഭാര്യ അമ്പിളിയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തര്‍ക്കമാണ് കേസിലേക്ക് എത്തിച്ചത്. തുടര്‍ന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാന്‍ ഉത്തരവായി. ഇതിന് പിന്നാലെ പൊലീസ് എത്തിയതോടെ പൊലീസിനെ പിന്‍തിരിപ്പിക്കാന്‍ രാജന്‍ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടര്‍ന്നുപിടിച്ചത്. ഇരുവരും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാജന്റെ ഇരു വൃക്കകളും തകരാറിലായതായിരുന്നു മരണകാരണം. രാജന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി.

Neyyattinkara Children Response On Govt's Decision

Related Stories

No stories found.
logo
The Cue
www.thecue.in