എം എം മണി
എം എം മണി

‘കുഴപ്പക്കാരന്‍, തട്ടിപ്പുകാരന്‍’; കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിനെ അധിക്ഷേപിച്ച് മന്ത്രി എം എം മണി  

ഇടുക്കി നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ് കുമാറിനെതിരെ വൈദ്യുത വകുപ്പ് മന്ത്രി എം എം മണി. രാജ് കുമാര്‍ കുഴപ്പക്കാരനാണെന്ന് സിപിഐഎം നേതാവ് പറഞ്ഞു. കസ്റ്റഡി മരണത്തിന് പിന്നില്‍ പൊലീസ് മാത്രമല്ല ഉത്തരവാദി. കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാജ് കുമാറിനൊപ്പം തട്ടിപ്പ് നടത്തി. ആരുടെ കാറില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന അന്വേഷിക്കണമെന്നും മണി ആവശ്യപ്പെട്ടു.

പൊലീസിനെതിരേയും മന്ത്രി വിമര്‍ശനമുന്നയിച്ചു. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കാന്‍ പൊലീസ് അവസരമുണ്ടാക്കി. ഇതിന് പിന്നില്‍ ദുരൂഹതയുണ്ട്. സമഗ്ര അന്വേഷണം നടത്തണമെന്നും എം എം മണി പ്രതികരിച്ചു.

രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ്പിക്കെതിരെ സിപിഐ രംഗത്തെത്തി. എസ് പിയുടെ പങ്ക് ഗൗരവമായി കാണണമെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. എസ്പിയുടെ അറിവില്ലാതെ ക്രൂരമായ മര്‍ദ്ദനമുറകള്‍ ഉണ്ടാകില്ല. എസ്പിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു.

എം എം മണി
രാജ് കുമാറിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത് നാട്ടുകാര്‍, അപ്പോള്‍ ആരോഗ്യവാന്‍, ‘ഉരുട്ടിക്കൊല’ ആരോപണം ബലപ്പെടുത്തി സാക്ഷി മൊഴി

ജൂണ്‍ 12ാം തീയതി മൂന്നുമണിക്കാണ് രാജ്കുമാറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. 21ാം തിയ്യതിയാണ് പീരുമേട് സബ്ജയിലില്‍ രാജ് കുമാര്‍ മരിച്ചത്. പ്രതിയുടെ കാലുകളിലെ മുറിവാണ് ഉരുട്ടിക്കൊല ആരോപണം സംസ്ഥാനത്ത് വീണ്ടും ഉയരാന്‍ ഇടയാക്കിയത്.

എം എം മണി
വിനായകനും ശ്രീജിത്തും കെവിനും കുമാറും വരെ; ആരോപണ വിധേയരായ പൊലീസുകാര്‍ക്ക് എന്തുസംഭവിച്ചു?

പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയില്‍വച്ചാണ് പ്രതി മര്‍ദനത്തിനിരയായതെന്നാണ് വ്യക്തമാകുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണത്തിന് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചിരുന്നു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്റെ ഒന്നാം നിലയിലെ വിശ്രമ മുറിയില്‍വെച്ച് രണ്ട് പൊലീസ് ഡ്രൈവര്‍മാരും എഎസ്ഐയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. രാജ് കുമാറിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഉണ്ടെങ്കിലും പിന്നീടുള്ള ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഇല്ല, തെളിവുനശിപ്പിക്കാനായി ഇത് ഡിലീറ്റ് ചെയ്തുവെന്നാണ് സൂചന.

Related Stories

No stories found.
logo
The Cue
www.thecue.in