മിനിമം സഹാനുഭൂതിയും വിവേകവുമുള്ള ആരെയെങ്കിലും ഇരൂത്തൂ, ജോസഫൈനെതിരെ വ്യാപക വിമര്‍ശനം

മിനിമം സഹാനുഭൂതിയും വിവേകവുമുള്ള ആരെയെങ്കിലും ഇരൂത്തൂ, ജോസഫൈനെതിരെ വ്യാപക വിമര്‍ശനം

ഭര്‍തൃപീഢനം പരാതിപ്പെട്ട യുവതിയോട് മോശമായി സംസാരിച്ച വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ വ്യാപക വിമര്‍ശനം. ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തല്‍സമയം പരാതി നല്‍കാനായി മനോരമ ന്യൂസ് ചാനല്‍ നടത്തിയ പരിപാടിയിലാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞയാളോട് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മോശം പെരുമാറ്റം. തുടക്കം മുതല്‍ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പീഡന പരാതി ഉന്നയിച്ച ആളോട് സംസാരിക്കുന്നത്.

വിവേകവും ക്ഷമയും ഉള്ള ആരെയെങ്കിലും ആ സ്ഥാനത്തു ഇരുത്തൂ. അപേക്ഷയാണ്: സുധാ മേനോന്‍

ഈ ഗവണ്‍മെന്റിന് ഇന്നാട്ടിലെ സ്ത്രീകളോട് ചെയ്യാവുന്ന ഏറ്റവും മഹത്തായ ഒരു കാര്യം വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയെ എത്രയും പെട്ടെന്ന് ആ സ്ഥാനത്തു നിന്ന് ഒഴിവാക്കുക എന്നതാണ്. അവര്‍ക്കു തീരെ ഇഷ്ടമല്ലാത്ത ഉത്തരവാദിത്വം ആണെന്ന് ഒരു സാധു സ്ത്രീയോട് സംസാരിക്കുമ്പോള്‍ കാണിക്കുന്ന അക്ഷമയില്‍ നിന്ന് മനസിലായി. ദയവായി എത്രയും പെട്ടെന്ന് ആ മുള്‍ക്കിരീടം അവരില്‍ നിന്നും മാറ്റി അവരെ സ്വതന്ത്രയാക്കൂ. മിനിമം സഹാനുഭൂതിയും, കാരുണ്യവും, വിവേകവും ക്ഷമയും ഉള്ള ആരെയെങ്കിലും ആ സ്ഥാനത്തു ഇരുത്തൂ. അപേക്ഷയാണ്

മിനിമം സഹാനുഭൂതിയും വിവേകവുമുള്ള ആരെയെങ്കിലും ഇരൂത്തൂ, ജോസഫൈനെതിരെ വ്യാപക വിമര്‍ശനം
'എന്നാ പിന്നെ അനുഭവിച്ചോ'. ഭര്‍തൃപീഡഢനം പരാതിപ്പെട്ട യുവതിയോട് എം.സി.ജോസഫൈന്‍

2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായും കൊച്ചിയില്‍ നിന്ന് ചാനലിലേക്ക് ഫോണ്‍ ചെയ്ത യുവതി പരാതി പറയുന്നു. കുട്ടികളില്ലെന്നും ഭര്‍ത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്ത് കൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ലെന്ന് എം.സി ജോസഫൈന്‍. ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി. എന്നാല്‍ പിന്നെ അനുഭവിച്ചോ എന്നാണ് എം.സി.ജോസഫൈന്റെ ആദ്യ പ്രതികരണം.

കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനും നല്ല വക്കീല്‍ വഴി കുടുംബകോടതിയെ സമീപിക്കണമെന്ന് പിന്നീട് ജോസഫൈന്‍. വനിതാ കമ്മീഷനില്‍ വേണേല്‍ പരാതിപ്പെട്ടോ എന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ. ഭര്‍തൃപീഡനത്തിന് ഇരയായ ആളോടുള്ള ജോസഫൈന്റെ മോശം പെരുമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

എണ്‍പത്തൊമ്പത് വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ മുമ്പ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in