പച്ചക്കറിക്ക് തോന്നിയ വില; കടുത്ത നടപടിയെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍

പച്ചക്കറിക്ക് തോന്നിയ വില; കടുത്ത നടപടിയെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍

രാജ്യ വ്യാപകമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പച്ചക്കറിയടക്കമുള്ള അവശ്യസാധനങ്ങളുടെ വില കുതിച്ചു ഉയര്‍ന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് വില ഉയരുന്നതിന് കാരണമായി വില്‍പ്പനക്കാര്‍ പറയുന്നത്. പല വില ഈടാക്കുന്നതായുള്ള പരാതി ഉയര്‍ന്നതോടെ പരിശോധന ആരംഭിച്ചു.

കൃത്രിമ വിലവര്‍ദ്ധനവ് ഉണ്ടാക്കുന്നവര്‍ക്കെതിരെയും പൂഴ്ത്തിവെക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ ദ ക്യുവിനോട് പ്രതികരിച്ചു. ഓരോ ജില്ലയിലും സ്‌ക്വാഡുകളായാണ് പരിശോധന നടത്തുന്നത്. പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. എല്ലാ ദിവസവും പരിശോധന നടത്തും.

തക്കാളി, സവോള, പച്ചമുളക്, ചെറിയ ഉള്ളി എന്നിവയ്‌ക്കെല്ലാം ഒറ്റദിവസം കൊണ്ട് വില കുത്തനെ ഉയര്‍ത്തിയിരുന്നു. തക്കാളിയുടെ വില ഇരട്ടിയായി വര്‍ധിച്ചു. തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറിയെത്തുന്നില്ലെന്നാണ് കച്ചവടക്കാരുടെ വാദം. അവശ്യ സാധനങ്ങളുടെ വില ഉയര്‍ത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in