കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയും; ചികിത്സയ്ക്കായി ചെന്നൈയിലേക്ക്

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയും; ചികിത്സയ്ക്കായി ചെന്നൈയിലേക്ക്

സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിയും. അനാരോഗ്യത്തെ തുടര്‍ന്നാണ് കോടിയേരിയെ മാറ്റാനുള്ള തീരുമാനം. അദ്ദേഹത്തെ തുടര്‍ ചികിത്സയ്ക്കായി ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റും.

അവധിയെടുക്കാമെന്ന് നേതൃത്വം നിര്‍ദേശിച്ചെങ്കിലും ഒഴിയുകയാണെന്ന് കോടിയേരി അറിയിച്ചിതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം ചര്‍ച്ച ചെയ്തത്.

യോഗത്തിന് ശേഷം മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി. കോടിയേരിയുടെ ഫ്‌ളാറ്റിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

2015ലാണ് കോടിയേരി ആദ്യമായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. അതിന് ശേഷം രണ്ട് തവണ അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.

ചികിത്സയുടെ ഭാഗമായും, ബിനീഷ് കോടിയേരിയ്‌ക്കെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലും കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് താത്കാലിക അവധിയെടുത്തിരുന്നു. കഴിഞ്ഞ എറണാകുളം സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in