പി.ജയരാജനെ പാര്‍ട്ടി ഒറ്റപ്പെടുത്തിയെന്ന് കെ.സുധാകരന്‍, സിപിഎമ്മിലെ വിള്ളല്‍ കണ്ണൂരില്‍ സഹായകമാകും

പി.ജയരാജനെ പാര്‍ട്ടി ഒറ്റപ്പെടുത്തിയെന്ന് കെ.സുധാകരന്‍, സിപിഎമ്മിലെ വിള്ളല്‍ കണ്ണൂരില്‍ സഹായകമാകും

പി ജയരാജനെ പാര്‍ട്ടി ഒറ്റപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തി എന്ന് ജയരാജന്‍ പറഞ്ഞത് സിപിഐഎമ്മില്‍ സാധാരണ ഗതിയില്‍ ഇല്ലാത്ത സംഭവമാണ്. എം.വി. ഗോവിന്ദന്‍ മാഷ് നിഷേധിച്ച വസ്തുത ശരിയായിരുന്നെന്ന് പത്രക്കാരോട് പറഞ്ഞത് സിപിഐഎമ്മിന്റെ രാഷ്ട്രീയ ചരിത്രത്തിലെ അപൂര്‍വ സംഭവങ്ങളില്‍ ഒന്നാണ്. അതിനനുസരിച്ച പാര്‍ട്ടിക്കകത്ത് കലാപം നടക്കുന്നുണ്ടന്നും കെ.സുധാകരന്‍.

ഒരുകാലത്ത് പാര്‍ട്ടി നൂറുശതമാനവും ഉപയോഗിച്ച പി ജയരാജനെ ഇപ്പോള്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സിപിഐഎമ്മിലുണ്ടായിരുക്കുന്ന വിള്ളല്‍ എതിര്‍പാര്‍ട്ടിക്ക് സഹായകരമാകുമെന്നും കെ.സുധാകരന്‍.

പ്രതിഷേധങ്ങളെ തള്ളി പി.ജയരാജൻ

തന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് അണികളിൽ നിന്നുണ്ടായ പ്രതിഷേധങ്ങളെ തള്ളി സിപിഎം നേതാവ് പി.ജയരാജൻ. പി ജെ ആർമി എന്ന പേജുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നും, അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാര്‍ട്ടിക്ക് നിലക്കാത്ത പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പി.ജയരാജൻ. പി ജയരാജന് പാർട്ടി സീറ്റ് നിഷേധിച്ചതിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

എന്റെ അറിവോ സമ്മതമോ ഇല്ലാതെ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാർട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയാണ്

പി.ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

നിശ്ചിത മാനദണ്ഡപ്രകാരം സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള സംഘടനാപരമായ നടപടിക്രമങ്ങൾ പാർട്ടി സ്വീകരിച്ചുവരികയാണ്. അതിനിടയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും എന്റെ പേരുമായി ബന്ധപ്പെടുത്തി ചില അഭിപ്രായ പ്രകടനങ്ങൾ നടന്ന് വരുന്നതായി മനസ്സിലാക്കുന്നു. ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് ഏത് ചുമതല നൽകണം എന്നത് പാർട്ടിയാണ് തീരുമാനിക്കുക. അങ്ങിനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാൻ പാർട്ടി സംഘടനക്ക് വെളിയിലുള്ള ആർക്കും സാധ്യമാവുകയില്ല. അതിനാൽ തന്നെ സ്ഥാനാർഥിത്വവുമായി എന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളിൽ നിന്നും പാർട്ടി ബന്ധുക്കൾ വിട്ട് നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

ചിലരുടെ പ്രചരണം ഏറ്റുപിടിച്ച് പാർട്ടി ശത്രുക്കൾ പാർട്ടിയെ ആക്രമിക്കാനും ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളെ ഇകഴ്ത്തി കാണാനും ശ്രമം നടക്കുന്നതായാണ് തിരിച്ചറിയേണ്ടത്. എൽ.ഡി.എഫിന്റെ തുടർ ഭരണം ഉറപ്പുവരുത്തേണ്ട സന്ദർഭത്തിൽ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് പാർട്ടി ശത്രുക്കൾക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളു. ഞാൻ കൂടി പങ്കാളിത്തം വഹിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക രൂപപ്പെടുത്തുന്നത്.അങ്ങനെ തീരുമാനിക്കപ്പെടുന്ന എൽഡിഎഫിൻ്റെ മുഴുവൻ സ്ഥാനാർഥികളെയും വിജയിപ്പിക്കാൻ എന്നെയും പാർട്ടിയെയും സ്നേഹിക്കുന്ന എല്ലാവരോടും സജീവമായി രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in