'കറുത്ത വിധവയും പുള്ളിപ്പയ്യും കാക്കാക്കിനാവും സ്വപ്ന വേട്ടയും ഏത് മഴയിലും വെയിലിലും ഉദിച്ചുതന്നെ നിൽക്കും'

'കറുത്ത വിധവയും പുള്ളിപ്പയ്യും കാക്കാക്കിനാവും സ്വപ്ന വേട്ടയും ഏത് മഴയിലും വെയിലിലും ഉദിച്ചുതന്നെ നിൽക്കും'
Published on

അന്തരിച്ച നാടകകൃത്തും സംവിധായകനുമായ എ.ശാന്തകുമാറിനെക്കുറിച്ച് ജോയ് മാത്യു എഴുതിയത്‌

എ .ശാന്തകുമാർ അങ്ങിനെ അരങ്ങൊഴിഞ്ഞു . അക്കാദമിക് പരീശീലനങ്ങൾ ഒന്നുമില്ലാതെ വറുതികൾ നിറഞ്ഞ ബാല്യം രൂപപ്പെടുത്തിയെടുത്ത അരങ്ങിലെ ജ്വാല -അതായിരുന്നു എ ശാന്തകുമാർ . കുട്ടിക്കാലം മുതൽക്ക് എനിക്കറിയാവുന്ന പേരുപോലെ ശാന്തനായ കുട്ടി -സഖാവും ഞങ്ങളുടെ തലമുറയിലെ കലാപകാരിയും ധിക്ഷണാശാലിയുമായിരുന്ന എ സോമന്റെ(കോഴിക്കോട് മെഡിക്കൽ കോളജിലെ കൈക്കൂലിക്കാരനായ ഡോക്ടറെ ജനകീയ വിചാരണ ചെയ്ത ജനകീയ ന്യായാധിപൻ )കുഞ്ഞനുജൻ .എനിക്കും ശാന്തൻ അങ്ങിനെയായിരുന്നു ,മലയാള നാടകരചയിതാക്കളിൽ മനുഷ്യരുടെ ഭാഷയിൽ സംസാരിച്ച ഒരാൾ

-നാടകത്തിലെന്നപോലെ ജീവിതത്തിലും മനുഷ്യപക്ഷത്ത് നിലകൊണ്ട് നാടകം എന്ന കലാരൂപത്തെ മാത്രം പ്രണയിച്ച ഒരാൾ -അഞ്ചുവർഷം മുൻപ് മരണത്തോളമെത്തിയ രോഗത്തെ മറികടന്നെങ്കിലും ഇതാ ഇപ്പോൾ കോവിഡിന്റെ ചെകുത്താൻ കൈകളിൽ നിന്നും രക്ഷപ്പെടാനാവാതെ

.....
അദ്യസമാഹാരമായ "കർക്കിടക" ത്തിന് എന്നെക്കൊണ്ട് അവതാരിക എഴുതിച്ചു . .ഇന്നിപ്പോൾ കർക്കിടകം പോലെ പെയ്യുന്ന ഈ കഠിനമഴയിൽ നീ യാത്രപോകുന്നു -
നീ മറഞ്ഞാലും
നിന്റെ പെരുങ്കൊല്ലനും ,കറുത്ത വിധവയും ,പുള്ളിപ്പയ്യും കാക്കാക്കിനാവും സ്വപ്ന വേട്ടയും ഏത് മഴയിലും വെയിലിലും ഉദിച്ചുതന്നെ നിൽക്കും

logo
The Cue
www.thecue.in