‘തരംതാഴ്ത്തലല്ല, ഇത് തരംതിരിക്കലാണ്’; നീതിമാനാണല്ലോ നടപ്പാക്കുന്നതെന്നും ഡിജിപി ജേക്കബ് തോമസ് 

‘തരംതാഴ്ത്തലല്ല, ഇത് തരംതിരിക്കലാണ്’; നീതിമാനാണല്ലോ നടപ്പാക്കുന്നതെന്നും ഡിജിപി ജേക്കബ് തോമസ് 

എഡിജിപിയായി തരംതാഴ്ത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചും പരിഹസിച്ചും ഡിജിപി ജേക്കബ് തോമസ്. തരംതാഴ്ത്തലല്ല, തരം തിരിക്കലാണ് ഇപ്പോള്‍ നടന്നത്. നീതിമാനാണല്ലോ നടപ്പാക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. എസ്‌ഐയായി പരിഗണിച്ചാലും കുഴപ്പമില്ല, ആ പോസ്റ്റ് കിട്ടിയാലും സ്വീകരിക്കും, പൊലീസിലെ ആ പോസ്റ്റിനും അതിന്റേതായ പ്രാധാന്യമുണ്ട്. സ്രാവുകള്‍ക്കൊപ്പമുള്ള നീന്തല്‍ അത്ര സുഖകരമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. തരംതാഴ്ത്തലിനെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ ഒര റിയിപ്പും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്താനാണ് സര്‍ക്കാര്‍ നീക്കം.

‘തരംതാഴ്ത്തലല്ല, ഇത് തരംതിരിക്കലാണ്’; നീതിമാനാണല്ലോ നടപ്പാക്കുന്നതെന്നും ഡിജിപി ജേക്കബ് തോമസ് 
ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തും ; നടപടി മെയ് മാസത്തില്‍ വിരമിക്കാനിരിക്കെ 

നിരന്തര ചട്ടലംഘനം ആരോപിച്ചാണ് നടപടി. ഇതുസംബന്ധിച്ച നിര്‍ദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. എന്നാല്‍ ഐപിഎസ് ഉദ്യോഗസ്ഥനായതിനാല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് നിര്‍ണായകമാണ്. കൂടാതെ ഇദ്ദേഹത്തില്‍ നിന്ന് ഒരു തവണ കൂടി വിശദീകരണം തേടേണ്ടതുമുണ്ട്. നിലവില്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയാണ് ജേക്കബ് തോമസ്. മെയ് മാസത്തില്‍ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് വീണ്ടും അച്ചടക്ക നടപടിക്ക് വിധേയനാകുന്നത്. സര്‍ക്കാര്‍ അനുമതി തേടാതെ പുസ്തകം എഴുതിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു.

‘തരംതാഴ്ത്തലല്ല, ഇത് തരംതിരിക്കലാണ്’; നീതിമാനാണല്ലോ നടപ്പാക്കുന്നതെന്നും ഡിജിപി ജേക്കബ് തോമസ് 
ജേക്കബ് തോമസിന് വീണ്ടും നിയമനം; സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ എംഡിയായി ചുമതല

ഓഖി ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട് ജേക്കബ് തോമസ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്ന് 2017 മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2019 ന്റെ അവസാനമാണ് മെറ്റല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എംഡിയായി നിയമനം ലഭിച്ചത്. സര്‍വീസ് ചട്ടലംഘനങ്ങളിലൂടെ ഗുരുതര വീഴ്ച വരുത്തിയെന്ന് ജേക്കബ് തോമസിനെതിരായ അന്വേഷണത്തിലെ കണ്ടെത്തല്‍. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തിയത്. 1985 ബാച്ച് ഐപിഎസ് ഓഫീസറായ ജേക്കബ് തോമസ് 2015 ലാണ് ഡിജിപി പദവിയിലെത്തിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in