ആഭ്യന്തരമന്ത്രി ആരാണെന്ന് അറിഞ്ഞാല്‍ രാജിവെക്കാനെങ്കിലും പറയാമായിരുന്നു, സ്ത്രീ പീഡന കേസുകള്‍ അട്ടിമറിക്കപ്പെടുന്നു: ഫാത്തിമ തഹ്ലിയ

ആഭ്യന്തരമന്ത്രി ആരാണെന്ന് അറിഞ്ഞാല്‍ രാജിവെക്കാനെങ്കിലും പറയാമായിരുന്നു, സ്ത്രീ പീഡന കേസുകള്‍ അട്ടിമറിക്കപ്പെടുന്നു: ഫാത്തിമ തഹ്ലിയ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ വിധി വന്നതിന് പിന്നാലെ ആഭ്യന്തര വകുപ്പിനെ പരിഹസിച്ച് എം.എസ്.എഫ് സംസ്ഥാന മുന്‍ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. സ്ത്രീ-ശിശു പീഡന കേസുകള്‍ കേരളത്തില്‍ തുടര്‍ച്ചയായി അട്ടിമറിക്കപ്പെടുന്നുവെന്ന് ഫാത്തിമ തഹ്ലിയ ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.

കേരളത്തിന്റെ ആഭ്യന്തരമന്ത്രി ആരാണെന്ന് കൃത്യമായി അറിഞ്ഞിരുന്നു എങ്കില്‍ ആഭ്യന്തര മന്ത്രി രാജി വെക്കണമെന്ന് എങ്കിലും പറയാമായിരുന്നു എന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.

ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ടാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ വിധി പറഞ്ഞത്.

ഒറ്റവരിയിലായിരുന്നു വിധിപ്രസ്താവം. എല്ലാ കുറ്റങ്ങളില്‍ നിന്നും ഫ്രാങ്കോ മുളയ്ക്കലിനെ വിമുക്തനാക്കി. ഏഴ് വകുപ്പുകളായിരുന്നു ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്.

ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍, അന്യായമായി തടവില്‍ വെയ്ക്കല്‍ എന്നിവ ഉള്‍പ്പെടെ ഏഴു വകുപ്പുകളാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയിരുന്നത്.

2014 മുതല്‍ 2016 വരെ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. പീഡന പരാതി സഭ ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചു. 2018 ജൂണ്‍ 27ന് കന്യാസ്ത്രീ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. കുറവിലങ്ങാട് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ജലന്ധര്‍ ബിഷപ്പായിരുന്നു ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാവുന്നില്ലെന്ന് ആരോപണമുയര്‍ന്നു. കുറ്റപത്രം സമര്‍പ്പിക്കാനും വൈകി. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങി. സേവ് ഔര്‍ സിസ്റ്റേഴ്സ് കൂട്ടായ്മ നീതിക്കായുള്ള പോരാട്ടത്തിന്റെ മുന്നില്‍ നിന്നു. ഹൈക്കോടതിക്ക് സമീപം വഞ്ചിസ്‌ക്വയറില്‍ 14 ദിവസം സമരം ചെയ്തു. 2018 സെപ്റ്റംബര്‍ 21ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു.

25 കന്യാസ്ത്രീകള്‍, 11 വൈദികര്‍, 7 മജിസ്ട്രേറ്റുമാര്‍, വൈദ്യ പരിശോധന നടത്തിയ ഡോക്ടര്‍ എന്നിവരെ വിസ്തരിച്ചു. പ്രതിഭാഗത്ത് നിന്ന് ആറ് സാക്ഷികളെ വിസ്തരിച്ചിരുന്നു. 122 പ്രമാണങ്ങളാണ് കോടതി പരിശോധിച്ചത്. അടച്ചിട്ട മുറിയിലായിരുന്നു വിചാരണ.

Related Stories

No stories found.
logo
The Cue
www.thecue.in