തുടക്കം കേണല്‍ സന്തോഷിനെതിരായ ആക്രമണത്തില്‍ ; പുതിയ ചൈനീസ് സംഘം, 3 ഏറ്റുമുട്ടലുകള്‍, അതിര്‍ത്തിയില്‍ അന്ന്‌ നടന്നത്  

തുടക്കം കേണല്‍ സന്തോഷിനെതിരായ ആക്രമണത്തില്‍ ; പുതിയ ചൈനീസ് സംഘം, 3 ഏറ്റുമുട്ടലുകള്‍, അതിര്‍ത്തിയില്‍ അന്ന്‌ നടന്നത്  

ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ജൂണ്‍ 15 നുണ്ടായ ഏറ്റുമുട്ടലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഗല്‍വാനില്‍ ചൈനീസ് ആക്രമണത്തില്‍ ഇന്ത്യന്‍ പക്ഷത്തെ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മറുഭാഗത്ത് 40 ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്രമന്ത്രി ജനറല്‍ വി.കെ സിങ്ങ് അറിയിച്ചത്. അന്ന് അതിര്‍ത്തിയിലുണ്ടായ സംഭവങ്ങള്‍ ഇന്ത്യാ ടുഡെ വിശദമായി റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണമുണ്ടാകുന്നതിന് പത്ത് ദിവസം മുന്‍പ് ചൈനയുമായി ലഫ്റ്റനന്റ് ജനറല്‍ തല ചര്‍ച്ച നടന്നിരുന്നു. ഇതിന്‍പ്രകാരം പട്രോള്‍ പോയിന്റ് 14 ല്‍ നിന്ന് ഇരുസേനകളും പിന്‍മാറാന്‍ തുടങ്ങി. കാരണം ഇവിടെ ഇരു പക്ഷവും നിയന്ത്രണ രേഖയോട് അടുത്ത് നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ഗല്‍വാന്‍ നദിക്ക് സമീപം ഉയര്‍ന്നയിടത്ത് ചൈന നിരീക്ഷണ കേന്ദ്രവും സ്ഥാപിച്ചിരുന്നു. ഇത് നിയന്ത്രണരേഖയുടെ ഇന്ത്യന്‍ ഭാഗത്താണെന്ന് തെളിയിക്കപ്പെടുകയും പൊളിച്ചുമാറ്റാന്‍ ചര്‍ച്ചയില്‍ തീരുമാനമാവുകയും ചെയ്‌തതുമാണ്. ഇതേ തുടര്‍ന്ന് ചൈനീസ് ട്രൂപ്പ് തന്നെ ഇത് പൊളിച്ചുമാറ്റുകയും ചെയ്തു. എന്നാല്‍ ജൂണ്‍ 14 ന് ഒറ്റരാത്രികൊണ്ട് നിരീക്ഷണകേന്ദ്രം പുനസ്ഥാപിക്കപ്പെട്ടു. ഇതേതുടര്‍ന്ന് ജൂണ്‍ 15 ന് വൈകുന്നേരം 5 മണിയോടെ 16 ബിഹാര്‍ ഇന്‍ഫന്ററി ബറ്റാലിയന്റെ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ ബി സന്തോഷ് ബാബു ഈ ക്യാംപിലേക്ക് ഒരു സംഘവുമായി പോകാന്‍ തീരുമാനിച്ചു. നേരെ പോയി പൊളിച്ചുനീക്കണമെന്ന അഭിപ്രായം സംഘത്തില്‍ നിന്ന് ഉയര്‍ന്നെങ്കിലും പേഴ്‌സണലായി പോകാം എന്ന നിലപാടാണ് സന്തോഷ് സ്വീകരിച്ചത്. ഏഴുമണിയോടെ 35 പേരടങ്ങുന്ന സംഘവുമായി സന്തോഷ് കാല്‍നടയായി അങ്ങോട്ടുനീങ്ങി.

തുടക്കം കേണല്‍ സന്തോഷിനെതിരായ ആക്രമണത്തില്‍ ; പുതിയ ചൈനീസ് സംഘം, 3 ഏറ്റുമുട്ടലുകള്‍, അതിര്‍ത്തിയില്‍ അന്ന്‌ നടന്നത്  
'നരേന്ദ്രമോദി, ശരിക്കും സറണ്ടര്‍ മോദി', ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

സംഘത്തില്‍ രണ്ട് മേജര്‍മാരുണ്ടായിരുന്നു. ഏറ്റുമുട്ടല്‍ മനോഭാവത്തിലായിരുന്നില്ല സംഘം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ചൈനീസ് ക്യാംപിലെത്തിയപ്പോഴാണ് ഒരു കാര്യം ബോധ്യപ്പെട്ടത്. ചൈനീസ് സേനാംഗങ്ങള്‍ നേരത്തേ ഉണ്ടായിരുന്നവരല്ല. ആ മേഖലയില്‍ വിന്യസിക്കപ്പെട്ട സൈനികരായിരുന്നില്ല. കാരണം 16 ബിഹാര്‍ ഇന്‍ഫന്ററി ബറ്റാലിയന്‍ അംഗങ്ങള്‍ക്ക് അതിര്‍ത്തിയുടെ അപ്പുറത്തുള്ള സൈനികരെ നല്ലരീതിയില്‍ പരിചയമുണ്ട്. അവരെയായിരുന്നു സന്തോഷും സംഘവും പ്രതീക്ഷിച്ചിരുന്നത്. എന്തിനാണ് വീണ്ടും നിരീക്ഷണ പോസ്റ്റ് സ്ഥാപിച്ചതെന്ന് കേണല്‍ സന്തോഷ് ചോദിച്ചപ്പോള്‍ ഒരു ചൈനീസ് സൈനികന്‍ മുന്നോട്ടുവന്ന് അദ്ദേഹത്തെ പുറകിലേക്ക് തള്ളിയിട്ടു. ആക്രോശിക്കുന്ന ചൈനീസ് പദങ്ങള്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു ഈ ആക്രമണം. സംഘത്തലവന് നേരെ ആക്രമണമുണ്ടായതോടെ ഇന്ത്യന്‍ സൈനികര്‍ ചാടിവീണു. ഇതോടെ ഇരുപക്ഷവും ആയുധങ്ങളെടുക്കാതെ മല്‍പ്പിടുത്തത്തിലേര്‍പ്പെട്ടു. 30 മിനിട്ടുകൊണ്ടാണ് രംഗം ശാന്തമായത്. ഇരുപക്ഷത്തുള്ളവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ സംഘം പ്രസ്തുത പോസ്റ്റ് തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. എന്നാലും കമാന്‍ഡിംഗ് ഓഫീസറെ തള്ളിയിടുകയെന്നത് ചൈനീസ് പക്ഷത്തുനിന്നുണ്ടായ അതിരുവിട്ട നടപടിയായി സേന തിരിച്ചറിഞ്ഞിരുന്നു.

തുടക്കം കേണല്‍ സന്തോഷിനെതിരായ ആക്രമണത്തില്‍ ; പുതിയ ചൈനീസ് സംഘം, 3 ഏറ്റുമുട്ടലുകള്‍, അതിര്‍ത്തിയില്‍ അന്ന്‌ നടന്നത്  
‘സുശാന്ത് സിം​ഗിന്റെ ആരാധകരുടെ വികാരം മാനിക്കണം’; ട്വിറ്റർ ഫാൻസിനോട് സൽമാൻ ഖാൻ

പരിക്കേറ്റവരെ ഇന്ത്യന്‍ പോസ്റ്റിലേക്ക് അയച്ച കേണല്‍, അവിടെയുള്ള മറ്റുള്ളവരോട് സ്ഥലത്തേക്ക് വരാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തന്റെ സംഘത്തില്‍ നിന്ന് പ്രകോപനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സന്തോഷ് ഈ സമയത്തെല്ലാം ശ്രമിച്ചുപോന്നിരുന്നു. അങ്ങനെയുള്ള പ്രകൃതക്കാരനായിരുന്നു സന്തോഷെന്ന് ഒപ്പം പ്രവര്‍ത്തിച്ചവര്‍ വ്യക്തമാക്കുന്നു. അപ്പുറത്ത് കൂടുതല്‍ പേര്‍ സംഘടിക്കുന്നുണ്ടോയെന്ന് ഇന്ത്യന്‍ സംഘം ഈ സമയം നിരീക്ഷിക്കുന്നുമുണ്ടായിരുന്നു. ഒരു മണിക്കൂറിന് ശേഷമാണ് കൂടുതല്‍ അപകടങ്ങളുണ്ടായ രണ്ടാം ആക്രമണമുണ്ടാകുന്നത്. അപ്പോഴേക്കും ഇരുട്ടിയിരുന്നു. ഇതിനിടെ കൂടുതല്‍ ചൈനീസ് ട്രൂപ്പുകള്‍ ഗല്‍വാന്റെ തീരങ്ങളില്‍ തമ്പടിച്ചു. അവര്‍ എത്തിയതോടെ വലിയ കല്ലുകള്‍ ഉപയോഗിച്ചുള്ള ആക്രമണവും തുടങ്ങി. രാത്രി 9 മണിയോടെയാണ്‌ സന്തോഷിന്റെ തലയ്ക്ക് വലിയ കല്ലുകൊണ്ടുള്ള പ്രഹരമേല്‍ക്കുന്നത്. അദ്ദേഹം ഗല്‍വാന്‍ നദിയില്‍ വീണു. ഈ രണ്ടാം ആക്രമണം 45 മിനിട്ട് നീണ്ടുനിന്നു. രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു ആ ഏറ്റുമുട്ടല്‍. 300 പേര്‍ പരസ്പരം ഏറ്റുമുട്ടിയെന്നാണ് കണക്കാക്കുന്നത്. ഇതിനൊടുക്കം നിരവധി പേരുടെ മൃതദേഹം ഗാല്‍വന്‍ നദിയില്‍ കാണപ്പെട്ടു. പിരിയാണിയുള്ള വയറുകള്‍ ചുറ്റിയ ഇരുമ്പുദണ്ഡുകളും മൂര്‍ച്ചയുള്ള മെറ്റല്‍ സ്ഥാപിച്ച തടിക്കഷണങ്ങളുമെല്ലാം ഉപയോഗിച്ചായിരുന്നു ചൈനീസ് സംഘത്തിന്റെ ആക്രമണം. പിന്നീട് സ്ഥിതി ശാന്തമായപ്പോള്‍ 11 മണിയോടെ ഇരുവിഭാഗവും മൃതദേഹങ്ങള്‍ കണ്ടെത്താമെന്ന ധാരണയിലെത്തി അതിന് സമയം അനുവദിച്ചു. തുടര്‍ന്ന് കേണലിന്റേതടക്കമുള്ള മൃതദേഹങ്ങള്‍ ഇന്ത്യന്‍ ഭാഗത്തെത്തിച്ചു.

തുടക്കം കേണല്‍ സന്തോഷിനെതിരായ ആക്രമണത്തില്‍ ; പുതിയ ചൈനീസ് സംഘം, 3 ഏറ്റുമുട്ടലുകള്‍, അതിര്‍ത്തിയില്‍ അന്ന്‌ നടന്നത്  
‘വ്യാജ സന്ദേശങ്ങളിൽ വീഴരുത്’, കോവിഡിന്റെ മറവിൽ സൈബർ തട്ടിപ്പ്, ജനങ്ങൾക്ക് കേന്ദ്ര സർക്കാറിന്റെ ജാഗ്രതാ നിർദ്ദേശം

അതിനിടെയാണ് ക്വാഡ്‌കോപ്റ്റര്‍ ഡ്രോണിന്റെ ശബ്ദം ഇന്ത്യന്‍ സേനയുടെ ശ്രദ്ധയില്‍വരുന്നത്. ഇതാണ് മൂന്നാമത്തെ ഏറ്റുമുട്ടലിന് വഴിതുറന്നത്. ഡ്രോണ്‍ താഴ്‌വരയിലൂടെ മെല്ലെ നീങ്ങുന്നുണ്ടായിരുന്നു. ഇന്ത്യന്‍ സൈനികര്‍ ഇതോടെ സംഘടിച്ചു. ഇതുതന്നെയാണ് ഈ സമയം അപ്പുറത്തും നടന്നത്. നിയന്ത്രണ രേഖയോട് ചേര്‍ന്ന് പ്രകോപനവുമായി ചൈനീസ് സൈനികര്‍ തമ്പടിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇന്ത്യന്‍ സംഘം ചൈനീസ് ഭാഗത്തേക്ക് മുന്നേറി. ഇത്തരത്തില്‍ 11 മണിക്ക് ശേഷമാണ് മൂന്നാം മല്‍പ്പിടുത്തം ഉണ്ടാകുന്നത്. ചൈനീസ് ഭാഗത്ത് നടന്ന ഏറ്റുമുട്ടല്‍ അര്‍ധരാത്രി പിന്നിടും വരെ നീണ്ടു. ഇതിനിടയില്‍ പാറക്കെട്ടുകളില്‍ നിന്ന് വീണ് നിരവധി പേര്‍ക്ക് അപകടമുണ്ടായി. സ്ഥിതി ശാന്തമായപ്പോഴാണ് ഇരു വിഭാഗവും മെഡിക്കല്‍ സംഘത്തെ എത്തിച്ച് മൃതദേഹങ്ങളും പരിക്കേറ്റവരെയും മാറ്റുന്നത്. ഇന്ത്യന്‍ പക്ഷത്ത് 20 പേരാണ് മരണപ്പെട്ടത്. മുന്‍ സൈനിക മേധാവിയും കേന്ദ്രമന്ത്രിയുമായ ജനറല്‍ വികെ സിംഗ് വ്യക്തമാക്കിയത്. അതിന്റെ ഇരട്ടിയിലേറെ പേര്‍ക്ക് ചൈനീസ് പക്ഷത്ത് ജീവഹാനി ഉണ്ടായിട്ടുണ്ടെന്നാണ്.

Related Stories

No stories found.
logo
The Cue
www.thecue.in