പാലാരിവട്ടം അഴിമതി: രാഷ്ട്രീയക്കാരുള്‍പ്പെടെ കൂടുതല്‍ പ്രതികളുണ്ടെന്ന് വിജിലന്‍സ്; ‘പ്രതികള്‍ പുറത്തെത്തിയാല്‍ രേഖകള്‍ നശിപ്പിക്കും’

പാലാരിവട്ടം അഴിമതി: രാഷ്ട്രീയക്കാരുള്‍പ്പെടെ കൂടുതല്‍ പ്രതികളുണ്ടെന്ന് വിജിലന്‍സ്; ‘പ്രതികള്‍ പുറത്തെത്തിയാല്‍ രേഖകള്‍ നശിപ്പിക്കും’

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിജിലന്‍സ് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അറസ്റ്റിലായ പ്രതികള്‍ക്ക് ഇവരെ അറിയാമെങ്കിലും പേര് വെളിപ്പെടുത്തുന്നില്ല. ഇതിനായി പിഡബ്ലിയുഡി സെക്രട്ടറി ആയിരുന്ന ടി ഒ സൂരജടക്കമുള്ള പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

പാലാരിവട്ടം അഴിമതി: രാഷ്ട്രീയക്കാരുള്‍പ്പെടെ കൂടുതല്‍ പ്രതികളുണ്ടെന്ന് വിജിലന്‍സ്; ‘പ്രതികള്‍ പുറത്തെത്തിയാല്‍ രേഖകള്‍ നശിപ്പിക്കും’
പാലാരിവട്ടം: വിജിലന്‍സ് പിടിച്ചെടുത്ത രേഖകളില്‍ ഇബ്രാഹിംകുഞ്ഞിന്റെ ഒപ്പുകള്‍; വ്യക്തമായ തെളിവ് ലഭിച്ചാല്‍ അറസ്റ്റ് 

പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിക്കും. ഇത് കേസിനെ മോശമായി ബാധിക്കും. ടെണ്ടര്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു.

മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ തെളിവുകള്‍ വിജിലന്‍സ് സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റില്‍ തന്നെ വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ തെളിവുകള്‍ ലഭിച്ചിരുന്നു. ടി ഒ സൂരജ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. ആര്‍ഡിഎസ് പ്രൊജക്ട്സിന് പദ്ധതിയുടെ കരാര്‍ നല്‍കിയതുള്‍പ്പെടെയുള്ള 140 രേഖകളാണ് അന്വേഷണ സംഘം പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഒപ്പുകളുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in