‘എ.കെ ബാലന്റെ നടപടി മെത്രാന്‍മാരെ പ്രീതിപ്പെടുത്താന്‍’; കാര്‍ട്ടൂണ്‍ വിവാദത്തില്‍ സിസ്റ്റര്‍ അനുപമയുടെ പിതാവിന്റെ കത്ത് 

‘എ.കെ ബാലന്റെ നടപടി മെത്രാന്‍മാരെ പ്രീതിപ്പെടുത്താന്‍’; കാര്‍ട്ടൂണ്‍ വിവാദത്തില്‍ സിസ്റ്റര്‍ അനുപമയുടെ പിതാവിന്റെ കത്ത് 

മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെയും സിപിഎം എംഎല്‍എ പികെ ശശിയെയും പി സി ജോര്‍ജിനെയും കഥാപാത്രങ്ങളാക്കിയുള്ള കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയ തീരുമാനം പുനപ്പരിശോധിക്കാന്‍ നിര്‍ദേശിച്ച സാംസ്‌കാരിക മന്ത്രി എകെ ബാലന് സിസ്റ്റര്‍ അനുപമയുടെ പിതാവിന്റെ തുറന്ന കത്ത്. എകെ ബാലന്‍ കേരളത്തിലെ മെത്രാന്‍മാരുടെ മന്ത്രിയല്ലെന്നും ജനാധിപത്യ വിശ്വാസികളായ മുഴുവന്‍ ജനങ്ങളുടെയും മന്ത്രിയാണെന്നും ചൂണ്ടിക്കാട്ടിയാണ് കെ എം വര്‍ഗീസിന്റെ എഴുത്ത്. ബാലിശമായ നടപടികള്‍ ഒന്നും സ്വീകരിക്കരുതെന്ന് അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെടുന്നു.

‘എ.കെ ബാലന്റെ നടപടി മെത്രാന്‍മാരെ പ്രീതിപ്പെടുത്താന്‍’; കാര്‍ട്ടൂണ്‍ വിവാദത്തില്‍ സിസ്റ്റര്‍ അനുപമയുടെ പിതാവിന്റെ കത്ത് 
ഫ്രാങ്കോയെ വരച്ചു, ലളിതകലാ അക്കാദമി പുരസ്‌കാരത്തിനെതിരെ കെസിബിസി; ചിരിവരയുടെ കൈ കെട്ടരുതെന്ന് കാര്‍ട്ടൂണ്‍ അക്കാദമിയുടെ മറുപടി 

കേരള സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വസ്തുതകളുടെ നേര്‍ക്കാഴ്ചയാണ് സുഭാഷിന്റെ കാര്‍ട്ടൂണ്‍. സമൂഹത്തിലെ അപചയമാണ് അതില്‍ വരച്ചുകാട്ടുന്നത്. അത് അംഗീകരിക്കുകയും വിലമതിക്കുകയുമാണ് സഭയും നേതൃത്വവും ചെയ്യേണ്ടത്. ക്രൈസ്തവ മെത്രാന്‍മാരെ പ്രീതിപ്പെടുത്താന്‍ വേണ്ടി സത്യസന്ധമായ കാര്‍ട്ടൂണിനെയാണ് എകെ ബാലന്‍ തള്ളിപ്പറഞ്ഞതെന്നും കത്തില്‍ പറയുന്നു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍, പാര്‍ട്ടി പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി നേരിട്ട സിപിഎം എംഎല്‍എ പികെ ശശി, പിസി ജോര്‍ജ് എന്നിവരെ കഥാപാത്രമാക്കിയായിരുന്നു കെ കെ സുഭാഷിന്റെ കാര്‍ട്ടൂണ്‍.

‘എ.കെ ബാലന്റെ നടപടി മെത്രാന്‍മാരെ പ്രീതിപ്പെടുത്താന്‍’; കാര്‍ട്ടൂണ്‍ വിവാദത്തില്‍ സിസ്റ്റര്‍ അനുപമയുടെ പിതാവിന്റെ കത്ത് 
പട്ടിക ജാതിക്കാരനായ ഡിവൈഎഫ്‌ഐ നേതാവിനെ സവര്‍ണ ജാതിക്കാര്‍ വെട്ടിക്കൊന്നു, തിരുനെല്‍വേലിയില്‍ വന്‍പ്രതിഷേധം

ലളിതകലാ അക്കാദമി മികച്ച കാര്‍ട്ടൂണായി തെരഞ്ഞെടുത്ത് ഇതിന് പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മത ചിഹ്നങ്ങളെ അവഹേളിക്കുന്നതാണ് രചനയെന്ന് കാണിച്ച് കെസിബിസി രംഗത്തുവന്നു.തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ വോട്ട് ലഭിക്കാത്തതാണോ പുരസ്‌കാരം നല്‍കാന്‍ സര്‍ക്കാരിന് പ്രചോദനമായതെന്ന് കെസിബിസി വാര്‍ത്താക്കുറിപ്പില്‍ ചോദിച്ചിരുന്നു. സംഭവം വിവാദമായതോടെ അവാര്‍ഡ് തീരുമാനം പുനപ്പരിശോധിക്കാന്‍ എകെ ബാലന്‍ ലളിതകലാ അക്കാദമിയോട് നിര്‍ദേശിക്കുകയായിരുന്നു. മതചിഹ്നത്തെ അവഹേളിക്കുന്നതിനോട് ഒരു തരത്തിലും യോജിക്കാനാകില്ലെന്നാണ് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

‘എ.കെ ബാലന്റെ നടപടി മെത്രാന്‍മാരെ പ്രീതിപ്പെടുത്താന്‍’; കാര്‍ട്ടൂണ്‍ വിവാദത്തില്‍ സിസ്റ്റര്‍ അനുപമയുടെ പിതാവിന്റെ കത്ത് 
‘ആസിഫ് താങ്കള്‍ ആ ‘വിഷത്തിന്റെ’ പരിപാടിയില്‍ പങ്കെടുക്കരുത്’, ഫേസ്ബുക്ക് പേജില്‍ പിന്മാറാന്‍ ആവശ്യപ്പെട്ട് സന്ദേശപ്രവാഹം

കത്തിന്റെ പൂര്‍ണരൂപം

കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാര്‍ഡ് പ്രഖ്യാനത്തെ തള്ളിയ, നമ്മുടെ സാംസ്‌കാരിക വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ബാലന്‍സാറിന്റെ നടപടി തികച്ചും ദൗര്‍ഭാഗ്യകരമാണ്. കേരളത്തിലെ ക്രൈസ്തവ മെത്രാന്മാരെ പ്രീതിപ്പെടുത്താന്‍ വേണ്ടി സത്യസന്ധമായ ഒരു കാര്‍ട്ടൂണിനെയാണ് ബഹുമാനപ്പെട്ട മന്ത്രി ബാലന്‍സാര്‍ തള്ളിപ്പറഞ്ഞതെന്നാണ് എനിക്ക് തോന്നുന്നത്. ശ്രീ കെകെ സുഭാഷ് എന്ന വ്യക്തി ഇന്നത്തെ സമൂഹത്തിന്റെ അപചയത്തെയാണ് വരച്ചുകാണിച്ചതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ക്രൈസ്തവ വിശ്വാസ സംഹിതയോട് അല്പം പോലും നീതി പുലര്‍ത്താത്ത മെത്രാനെയും രാഷ്ട്രീയക്കാരെയും പോലീസ് സേനയിലെ ചുരുക്കം ചിലരെയുമാണ് കാര്‍ട്ടൂണ്‍ വിമര്‍ശിച്ചിട്ടുള്ളതെന്ന് എനിക്ക് തോന്നുന്നു. കേരള സമൂഹത്തില്‍ നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില വസ്തുതകളുടെ ഒരു നേര്‍കാഴ്ചയല്ലേ ശ്രീ സുബാഷ് വരച്ചുകാട്ടിയത്. അത് അംഗീകരിക്കാനും വിലമതിക്കാനും തയ്യാറാവുകയാണ് സഭയും നേതൃത്വവും ചെയ്യേണ്ടത്. കേരള മെത്രാന്‍സമിതി നടത്തുന്ന പ്രസ്താവനകള്‍ പലതും ബുദ്ധിയും വിവരവും ഉള്ള വിശ്വാസികള്‍ തള്ളി കളഞ്ഞുകൊണ്ടിരിക്കുകയാണ്.

‘എ.കെ ബാലന്റെ നടപടി മെത്രാന്‍മാരെ പ്രീതിപ്പെടുത്താന്‍’; കാര്‍ട്ടൂണ്‍ വിവാദത്തില്‍ സിസ്റ്റര്‍ അനുപമയുടെ പിതാവിന്റെ കത്ത് 
അധ്യാപകന്‍ വാങ്ങിയ ചാണകത്തില്‍ 5 പവന്റെ താലിമാല; രണ്ടുവര്‍ഷം മുന്‍പ് പശു വിഴുങ്ങിയതെന്ന് ഉടമ 

സര്‍ക്കുലര്‍ ഇറക്കുന്നതും മെത്രാന്‍ സമിതി മണിക്കൂറുകള്‍ക്കകം പിന്‍വലിക്കുന്നതും എന്തൊരു വിരോധാഭാസമാണ്. മനുഷ്യ കുലത്തിന്റെ പാപ പരിഹാരങ്ങള്‍ക്കുവേണ്ടിയാണ് ദൈവ പുത്രനായ യേശുനാഥന്‍ കുരിശില്‍ മരിക്കേണ്ടി വന്നത്. യേശുനാഥനെ തൂക്കിലേറ്റിയ കുരിശാണ് വിശുദ്ധ കുരിശ്. യേശുവിന്റെ ഇടതും വലതും ആയി രണ്ട് കള്ളന്മാരെയും കുരിശില്‍ തറച്ചിരുന്നു. ആ കള്ളന്മാരെ തറച്ച കുരിശാണ് ഇപ്പോള്‍ ചില മെത്രാന്മാര്‍ ചുമക്കുന്നത്. ഇക്കൂട്ടര്‍ വായ തുറക്കുന്നത് ഭക്ഷണം കഴിക്കാനും കള്ളത്തരം പറയാനുമാണെന്ന് സമീപകാല സംഭവങ്ങളില്‍ നിന്നും വ്യക്തമല്ലേ? വിശ്വാസത്തെയും, വിശ്വാസ സമൂഹങ്ങളെയും ദൈവ പ്രമാണങ്ങളെയും സ്വാര്‍ത്ഥലാഭത്തിനായി ഉപയോഗിച്ച് അധികാര ദുര്‍വിനിയോഗം ചെയ്ത് ചിലര്‍ രൂപത മെത്രാന്മാരായിരിക്കുന്നു. പണത്തിന്റെ ആധിപത്യവും അധികാര കേന്ദ്രങ്ങളുമായിട്ടുള്ള അവിശുദ്ധ കൂട്ടുകെട്ടുകളും സഭയ്ക്ക് നന്മ വരുത്തുകയില്ല. മറിച്ച് സഭയുടെ സല്‍പേരിന് കളങ്കമേര്‍പ്പെടുത്തകയുള്ളൂ എന്ന തിരിച്ചറിവിന് ഈ കാര്‍ട്ടൂണ്‍ കാരണമാകട്ടെ എന്ന് ഞാന്‍ ആശിക്കുന്നു. ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രി ബാലന്‍ സാര്‍, ബാലിശമായ നടപടികള്‍ ഒന്നും അങ്ങയുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു. അങ്ങ് കേരളത്തിലെ മെത്രാന്മാരുടെ മന്ത്രിയല്ല ജനാധിപത്യ വിശ്വാസികളായ കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും മന്ത്രിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in