ലിംഗമാറ്റ ശസ്ത്രക്രിയയിലെ പരാജയം: അനന്യയുടെ ആത്മഹത്യയില്‍ റീനൈ മെഡിസിറ്റിക്കെതിരെ അന്വേഷണം

ലിംഗമാറ്റ ശസ്ത്രക്രിയയിലെ പരാജയം: അനന്യയുടെ ആത്മഹത്യയില്‍ റീനൈ മെഡിസിറ്റിക്കെതിരെ അന്വേഷണം

ട്രാന്‍സ്‌ഡെന്‍ഡര്‍ അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ എറണാകുളം റീനൈ മെഡിസിറ്റിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടതിലെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനന്യ ദ ക്യുവിനോട് തുറന്നു പറഞ്ഞിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ശസ്ത്രക്രിയ പരാജയപ്പെട്ടതിന് കാരണമെന്ന് അനന്യ ആരോപിച്ചിരുന്നു.

പരാതി ലഭിച്ച് ആറുമാസത്തിന് ശേഷമാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണം നടത്തി വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അനന്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കണമെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ ആവശ്യപ്പെട്ടിരുന്നു.

ലിംഗമാറ്റ ശസ്ത്രക്രിയയിലെ പരാജയം: അനന്യയുടെ ആത്മഹത്യയില്‍ റീനൈ മെഡിസിറ്റിക്കെതിരെ അന്വേഷണം
ഒരു സമയത്തിനപ്പുറം എഴുന്നേറ്റ് നില്‍ക്കാനും, ഉറക്കെ തുമ്മാനും കരയാനും പറ്റാത്ത അവസ്ഥ, 5 ദിവസം മുമ്പ് അനന്യ ദ ക്യുവിനോട് പറഞ്ഞത്

ആശുപത്രിക്കെതിരെ ആരോപണമുന്നയിച്ച് അഞ്ച് ദിവസത്തിന് ശേഷമാണ് ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്ഡ അനന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്യയുടെ ആത്മഹത്യക്ക് പിന്നാലെ പങ്കാളി ലിജുവിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.

അനന്യ കുമാരി അലക്സ്. കേരള നിയമസഭയിലേക്ക് മല്‍സരിച്ച ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കി. ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ അനന്യകുമാരി അലക്സ് ജൂലൈ 15ന് ദ ക്യുവിനോട് എല്ലാം തുറന്നു പറഞ്ഞത്. അന്ന് അനന്യ ദ ക്യുവിനോട് പറഞ്ഞത്.

ഒരു ജോലിയും ചെയ്യാനാകുന്നില്ല

വിജയകരമായി നടക്കേണ്ട ലിംഗമാറ്റ ശസ്ത്രക്രിയയയായിരുന്നു എന്റേത്. കൊല്ലം ജില്ലക്കാരിയായ ഞാന്‍ 28വയസുള്ള ട്രാന്‍സ്ജെന്‍ഡര്‍ യുവതിയാണ്. ആരോഗ്യരംഗത്ത് നിന്ന് ഞാന്‍ നേരിട്ട ഒരു ദുരനുഭവം. ഒപ്പം നിങ്ങളുടെ മുന്നില്‍ കൈകൂപ്പി ഒരു അപേക്ഷയും. റേഡിയോ ജോക്കിയും അവതാരകയുമായ എനിക്ക് ഇന്ന് ഒരു ജോലിയും ചെയ്യാനാകുന്നില്ല. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആകുന്നില്ല. ലിംഗമാറ്റ ശസ്ത്രക്രിയ എറണാകുളം റെനെ മെഡിസിറ്റിയില്‍ നിന്നാണ് ചെയ്തത്.ശസ്ത്രക്രിയയില്‍ പിഴവുണ്ടായി. പ്രധാനമായും ഡോ.അര്‍ജുന്‍ അശോകനെന്ന സര്‍ജനാണ് 2020 ജൂണ്‍ 14ന് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. ഒരു വര്‍ഷവും ഒരു മാസവും പിന്നിടുമ്പോഴും ഒരു സമയത്തിനപ്പുറം എഴുന്നേറ്റ് നില്‍ക്കാനോ, ഉറക്കെ തുമ്മാനോ പൊട്ടിക്കരയാനോ കഴിയുന്നില്ല. ശസ്ത്രക്രിയ ചെയ്ത് തരാമെന്ന ഉറപ്പില്‍ ഡോക്ടറെ സമീപിച്ച എനിക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആണ് ഉണ്ടായത്. സമാനമായി ശസ്ത്രക്രിയയില്‍ പരാജയപ്പെട്ട് ഗുരുതര പ്രശ്നം നേരിടുന്ന മറ്റ് പലരും ഉണ്ട്.

എനിക്ക് ജീവിക്കണം

എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി നാപ്കിന്‍ മാറ്റണം, അതിന് പോലും പൈസയില്ല. ഞാനിന്ന് ബോള്‍ഡ് ആയി സംസാരിക്കുന്നത് എനിക്ക് ജീവിക്കണം എന്നുള്ളത് കൊണ്ടാണ്. പണത്തിന് വേണ്ടി എന്തിനാണ് ഒരു ഗതിയും പരഗതിയും ഇല്ലാത്തവരെ ഇങ്ങനെ ദ്രോഹിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in