മെസ്സിയും കവാനിയും തമ്മിൽ മത്സരത്തിനിടെ വാക്കേറ്റം; തല്ലി തീർക്കാമെന്ന് കവാനി, അങ്ങനെയാവട്ടെ എന്ന് മെസ്സി

മെസ്സിയും കവാനിയും തമ്മിൽ മത്സരത്തിനിടെ വാക്കേറ്റം; തല്ലി തീർക്കാമെന്ന് കവാനി, അങ്ങനെയാവട്ടെ എന്ന് മെസ്സി

ഉറുഗ്വേയും അർജന്റീനയും തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെ സൂപ്പർ താരം ലയണൽ മെസ്സിയും എഡിസൺ കവാനിയും കൊമ്പുകോർത്തു. ആദ്യ പകുതി അവസാനിക്കാറായപ്പോഴാണ് സംഭവം. ഇരുവരും തമ്മിലുള്ള വാക്ക്പോര് കയ്യാങ്കളിയിലേക്ക് എത്തിയപ്പോൾ സഹതാരങ്ങളെത്തി പിടിച്ച് മാറ്റുകയായിരുന്നു. പ്രശ്നം തല്ലി തീർക്കാമെന്ന് കവാനി പറഞ്ഞപ്പോൾ എങ്കിൽ അങ്ങനെയാവാമെന്ന് മെസ്സി പറഞ്ഞതായി അർജന്റീന പത്രം ഒലെ റിപ്പോർട്ട് ചെയ്തു. ലൂയിസ് സുവാരസ് തന്റെ ബാഴ്‌സ സഹതാരത്തോട് സംസാരിച്ച് സ്ഥിതി ശാന്തമാക്കുകയായിരുന്നു. പിന്നെയും പരസ്പരം വാക്കുകൾ കൈമാറിയാണ് ഇരുവരും തിരിച്ച് നടന്നത്. ആദ്യ പകുതിക്ക് പിരിഞ്ഞശേഷം ടണലിൽ വച്ച് വീണ്ടും തർക്കമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

മെസ്സിയും കവാനിയും തമ്മിൽ മത്സരത്തിനിടെ വാക്കേറ്റം; തല്ലി തീർക്കാമെന്ന് കവാനി, അങ്ങനെയാവട്ടെ എന്ന് മെസ്സി
ഒരു ഗോള്‍ അകലെ റൊണാള്‍ഡോയുടെ സെഞ്ചുറി; മത്സരത്തിനിടെ മെസ്സി, മെസ്സി വിളികളുമായി ലക്‌സംബര്‍ഗ് ആരാധകര്‍

ബ്രസീലിനെതിരെ കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തിലും മെസ്സിയുടെ പെരുമാറ്റം വിവാദമായിരുന്നു. കോച്ച് ടിറ്റെയോട് മിണ്ടാതിരിക്കാൻ മെസ്സി ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. മൂന്ന് മാസത്തെ വിലക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ മെസ്സിയുടെ പെരുമാറ്റരീതി ആരാധകരിലും അതിശയം ഉളവാക്കുകയാണ്.

അർജന്റീനക്കു വേണ്ടി മെസ്സി ഇഞ്ചുറി ടൈമിൽ നേടിയ ഗോളോടെ മത്സരം സമനിലയാവുകയായിരുന്നു. 34ാം മിനിറ്റിൽ എഡിസൺ കവാനിയാണ് ഉറുഗ്വേയെ മുന്നിലെത്തിച്ചത്. 63ാം മിനിറ്റിൽ മെസ്സിയുടെ ഫ്രീകിക്കിൽ തല വച്ച അ
ഗ്യൂറോ അർജന്റീനയെ ഒപ്പമെത്തിച്ചു. എന്നാൽ നിമിഷങ്ങൾക്കകം ഫ്രീകിക്കിലൂടെ വല കുലുക്കിയ സുവാരസ് ഉറുഗ്വേയുടെ രണ്ടാം ഗോൾ നേടി. ഉറുഗ്വേ വിജയക്കൊടി പാറിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് അധികസമയത്ത് ലഭിച്ച പെനാൽറ്റി മെസ്സി വലയിലാക്കിയത്.

മെസ്സിയും കവാനിയും തമ്മിൽ മത്സരത്തിനിടെ വാക്കേറ്റം; തല്ലി തീർക്കാമെന്ന് കവാനി, അങ്ങനെയാവട്ടെ എന്ന് മെസ്സി
പിങ്ക് ബോള്‍ ടെസ്റ്റിന് കട്ട വെയ്റ്റിംഗ്; ‘ചരിത്ര ടെസ്റ്റ് ഓര്‍ത്ത് ഉറങ്ങിപ്പോയ’ ചിത്രം പങ്കുവെച്ച് രഹാനെ

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in