ഫാസിസത്തിനെതിരെ മലയാള സിനിമയിലെ മുതിര്‍ന്ന തലമുറയുടേത് കുറ്റകരമായ മൗനമെന്ന് കമല്‍

ഫാസിസത്തിനെതിരെ മലയാള സിനിമയിലെ മുതിര്‍ന്ന തലമുറയുടേത് കുറ്റകരമായ മൗനമെന്ന് കമല്‍

പൗരര്‍ എന്ന നിലയില്‍ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സാന്നിധ്യമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. പൗരത്വ ബില്ലിന്റെ പശ്ചാത്തലത്തില്‍ ദീപിക പദുക്കോണ്‍ അടക്കമുള്ള യുവതലമുറയുടെ രൂക്ഷമായ പ്രതിരോധത്തെ ശ്ലാഘിച്ച് കൊണ്ട് തങ്ങളുടെ തലമുറ ജനാധിപത്യത്തോടുള്ള ഉത്തരവാദിത്വം മറന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം മുഴുവന്‍ വിദ്യാര്‍ഥികളും ചെറുപ്പക്കാരും ഭരണകൂട ഫാസിസത്തിനെതിരെ തെരുവില്‍ ഇറങ്ങുമ്പോള്‍ മലയാള സിനിമയിലെ മുതിര്‍ന്ന തലമുറ പാലിക്കുന്നത് കുറ്റകരമായ മൗനമാണെന്ന് കമല്‍ പറഞ്ഞു. കാലടി സംസ്‌കൃത സര്‍വകലാശാലയുടെ ഏറ്റുമാനൂര്‍ കേന്ദ്രത്തില്‍ ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടന്ന അഞ്ച് ദിവസത്തെ ദേശീയ സെമിനാറില്‍ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഫാസിസത്തിനെതിരെ മലയാള സിനിമയിലെ മുതിര്‍ന്ന തലമുറയുടേത് കുറ്റകരമായ മൗനമെന്ന് കമല്‍
ലൂസിഫര്‍ പോലുള്ള സിനിമകള്‍ നിലവാരമില്ലാത്തതാണെന്ന് അഭിപ്രായമുള്ളവരുണ്ട്, അംഗീകരിക്കുന്നതില്‍ വിമുഖത: പൃഥ്വിരാജ് 

മലയാള സിനിമയുടെ കഴിഞ്ഞകാല പ്രവണതകള്‍ വിമര്‍ശനാത്മകമായി വിലയിരുത്തിയ അദ്ദേഹം സവര്‍ണ്ണതയുടെയും ആണ്‍കോയ്മയുടെയും കാലം മലയാള സിനിമയില്‍ കഴിഞ്ഞിരിക്കുന്നു എന്ന് വിശദീകരിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫാസിസത്തിനെതിരെ മലയാള സിനിമയിലെ മുതിര്‍ന്ന തലമുറയുടേത് കുറ്റകരമായ മൗനമെന്ന് കമല്‍
‘വിക്കീപീഡിയ എന്നെപ്പറ്റി പറയുന്നതൊക്കെ പൊട്ടത്തെറ്റ്’;‘അല്‍ മല്ലു’ പറയുന്നത്‌ ഒരുപാട് പെണ്‍കുട്ടികള്‍ നേരിട്ട പ്രശ്‌നമെന്ന്‌ നമിത

ഐ എഫ് എഫ് കെ വേദി ഒരു സാംസ്‌കാരിക- രാഷ്ട്രീയ ഇടമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ആഭ്യന്തര കലാപങ്ങള്‍, കുടിയേറ്റങ്ങള്‍, രാജ്യമില്ലാത്തവരുടെ പലായനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്ന മൂന്നാംലോക സിനിമകളാണ് അതിന്റെ മുഖമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. വിമന്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടന ഉള്‍പ്പെടെ മലയാളത്തില്‍ അടുത്തിടെയുണ്ടായ പല കൂട്ടായ്മകളും ചരിത്രപരമായ വഴിത്തിരിവായെന്നും കമല്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in