20 വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശഗംഗ ;  ട്രെയിലര്‍ പുറത്തിറക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും

20 വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശഗംഗ ; ട്രെയിലര്‍ പുറത്തിറക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും

ഹൊറര്‍ ചിത്രമായ ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ വെള്ളിയാഴ്ച റിലീസ് ചെയ്യും. നാളെ വൈകീട്ട് ആറ് മണിക്ക് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫേസ്ബുക്ക് പേജ് വഴിയാണ് ട്രെയിലര്‍ റിലീസ് ചെയ്യുക. വിനയന്‍ സംവിധാനം ചെയ്ത ചിത്രം നവംബര്‍ ഒന്നിനാണ് റിലീസ് ചെയ്യുന്നത്.

ആകാശഗംഗയില്‍ ദിവ്യാ ഉണ്ണിയും റിയാസും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ മകളാണ് രണ്ടാം ഭാഗത്തില്‍ കേന്ദ്രകഥാപാത്രം. പുതുമുഖം വീണാ നായര്‍ ആണ് ഈ റോളില്‍. 1999ല്‍ പുറത്തുവന്ന ആകാശഗംഗ ആറ് കോടിയിലേറെ ബോക്സ് ഓഫീസില്‍ നിന്ന് കളക്ഷന്‍ നേടിയിരുന്നു. ആദ്യഭാഗത്തിലെ പുതുമഴയായ് വന്നു നീ എന്ന ഗാനവും പുതിയ പതിപ്പിലുണ്ട്.

20 വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശഗംഗ ;  ട്രെയിലര്‍ പുറത്തിറക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും
അതേ മനയില്‍ നിന്ന് പുതിയകാലത്തെ പ്രേതം, ആകാശഗംഗ സെക്കന്‍ഡ് നവംബര്‍ ഒന്നിന് 

ഗ്രാഫിക്സിന്റെ സഹായത്തോടെ ആദ്യ ഭാഗത്തില്‍ മയൂരി അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തെയും പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ആകാശഗംഗ ചെയ്യുമ്പോള്‍ ഗ്രാഫിക്‌സിന്റെയോ ഡി.ടി.എസിന്റെയോ സാധ്യതകള്‍ ഉണ്ടായിരുന്നില്ല. പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ പരമാവധി ഉപയോഗപ്പെടുത്തിയാണ് ആകാശഗംഗ രണ്ടാം ഭാഗമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

20 വര്‍ഷം മുമ്പ് ആദ്യഭാഗം ചിത്രീകരിച്ച ഒളപ്പമണ്ണ മനയിലാണ് രണ്ടാം ഭാഗത്തിലെ പ്രധാന രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. ഹിസ്റ്ററി ഓഫ് ജോയ്, ഗാമ്പിനോസ് എന്നീ സിനിമകള്‍ക്ക് ശേഷം വിഷ്ണു വിനയ് നായകനാകുന്ന ചിത്രവുമാണ് ആകാശഗംഗ സെക്കന്‍ഡ്. ഹൊറര്‍ ത്രില്ലര്‍ ചിത്രം ആകാശഗംഗ സെക്കന്‍ഡ് ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് പ്രകാശ് കുട്ടിയും സംഗീതം ബിജിബാലുമാണ്.

ആകാശ് ഫിലിംസിന്റെ ബാനറില്‍ വിനയന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രമ്യാകൃഷ്ണന്‍, വിഷ്ണു വിനയ്, ശ്രീനാഥ് ഭാസി, സലിംകുമാര്‍, വിഷ്ണു ഗോവിന്ദ്, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, നസീര്‍ സംക്രാന്തി, ഇടവേള ബാബു, റിയാസ്, എന്നിവരാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സ് ബോംബെയിലെ വൈഡ് ആംഗിള്‍ മീഡിയ സ്വന്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in