സെന്‍സര്‍ പൂര്‍ത്തിയായി ജല്ലിക്കട്ട് ഒക്ടോബര്‍ നാലിന് കേരളാ തിയറ്ററുകളില്‍, കേരളത്തിന് പുറത്ത് തുടര്‍ന്നുള്ള ആഴ്ചയില്‍

സെന്‍സര്‍ പൂര്‍ത്തിയായി ജല്ലിക്കട്ട് ഒക്ടോബര്‍ നാലിന് കേരളാ തിയറ്ററുകളില്‍, കേരളത്തിന് പുറത്ത് തുടര്‍ന്നുള്ള ആഴ്ചയില്‍

ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട് ഒക്ടോബര്‍ നാലിന് തിയറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ സെന്‍സര്‍ പൂര്‍ത്തിയായി. യു എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തുമുള്ള കേന്ദ്രങ്ങളില്‍ റിലീസ് തുടര്‍ന്നുള്ള ആഴ്ചകളിലായിരിക്കുമെന്ന് വിതരണക്കാരായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സാരഥി വിജയ് ബാബു. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രിമിയറില്‍ നേടിയ മികച്ച അഭിപ്രായത്തിന് പിന്നാലെയാണ് സിനിമ കേരളത്തില്‍ റിലീസ് ചെയ്യുന്നത്.

സെന്‍സര്‍ പൂര്‍ത്തിയായി ജല്ലിക്കട്ട് ഒക്ടോബര്‍ നാലിന് കേരളാ തിയറ്ററുകളില്‍, കേരളത്തിന് പുറത്ത് തുടര്‍ന്നുള്ള ആഴ്ചയില്‍
ചേറിലും ചോരയിലും പുതഞ്ഞ പോത്തിന്റെ ജല്ലിക്കട്ട്, സിനിമയുടെ അകമറിഞ്ഞ് ഡിസൈനൊരുക്കിയ പ്രതിഭ ഇനി ഓര്‍മ്മ

എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അവലംബിച്ച് എസ് ഹരീഷും ആര്‍ ജയകുമാറും തിരക്കഥയെഴുതിയ ചിത്രമാണ് ജെല്ലിക്കെട്ട്. ഒരു പോത്ത് കയര്‍ പൊട്ടിച്ചോടുന്നതും മലയോര ഗ്രാമത്തില്‍ തുടര്‍ന്ന് അരങ്ങേറുന്ന സംഭവ വികാസങ്ങളുമാണ് സിനിമ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം ഗംഭീരമാണെന്നും ഛായാഗ്രാഹണവും സൗണ്ട് ഡിസൈനുമെല്ലാം അമ്പരപ്പിക്കുന്നുവെല്ലാമാണ് ടൊറന്റോയില്‍ നിന്ന് ലഭിക്കുന്ന ആദ്യ പ്രതികരണങ്ങള്‍. പോത്ത് കയറ് പൊട്ടിച്ചോടുന്നതിനെ തുടര്‍ന്നുണ്ടാവുന്ന നിമിഷങ്ങള്‍ മുള്‍മുനയില്‍ നിര്‍ത്തുന്നതെന്നും പ്രേക്ഷകര്‍ കുറിച്ചു. ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍.

അനുരാഗ് കശ്യപ്, ഗീതു മോഹന്‍ദാസ്, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ലിജോ മാജിക് വീണ്ടുമെന്നാണ് ഗീതു മോഹന്‍ദാസ് അഭിപ്രായപ്പെട്ടത്. ഔട്ട് സ്റ്റാന്‍ഡിംഗ് എന്നായിരുന്നു ദ ക്യു അഭിമുഖത്തില്‍ ഇന്ദ്രജിത്ത് പറഞ്ഞത്. കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രിക്‌സ് ജേതാവായ അറ്റ്‌ലാന്റിക്‌സ് കണ്ടംപററി വേള്‍ഡ് സിനിമാ വിഭാഗത്തില്‍ ജെല്ലിക്കട്ടിനൊപ്പം പ്രദര്‍ശിപ്പിക്കുന്ന സിനിമകളിലൊന്നാണ്.

സെന്‍സര്‍ പൂര്‍ത്തിയായി ജല്ലിക്കട്ട് ഒക്ടോബര്‍ നാലിന് കേരളാ തിയറ്ററുകളില്‍, കേരളത്തിന് പുറത്ത് തുടര്‍ന്നുള്ള ആഴ്ചയില്‍
ലിജോയുടെ വിഷ്വല്‍ മാജിക് ട്രന്‍ഡിംഗില്‍, പതിനാറ് ലക്ഷം കാഴ്ചക്കാരെ കടന്ന് ജല്ലിക്കട്ട് ടീസര്‍ 

രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ ഇമയൗ എന്ന സിനിമയ്ക്ക് ശേഷം പുറത്തുവരുന്ന ലിജോ പെല്ലിശേരി ചിത്രവുമാണ് ജെല്ലിക്കട്ട്. തോമസ് പണിക്കര്‍ക്കൊപ്പം ലിജോ പെല്ലിശേരിയും ചെമ്പന്‍ വിനോദ് ജോസും ചേര്‍ന്നാണ് നിര്‍മ്മാണം. 91 മിനുട്ട് ആണ് സിനിമയുടെ ദൈര്‍ഘ്യം.

ചെമ്പന്‍ വിനോദ് ജോസ്, ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്ദുസമദ്, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. ഗിരീഷിന്റെ ഛായാഗ്രഹണവും ടൊറന്റോ മേളയില്‍ ഉള്‍പ്പെടെ ചര്‍ച്ചയായിരുന്നു. രംഗനാഥ് രവി സൗണ്ട് ഡിസൈനും പ്രശാന്ത് പിള്ള സംഗീത സംവിധാനവും.

സെന്‍സര്‍ പൂര്‍ത്തിയായി ജല്ലിക്കട്ട് ഒക്ടോബര്‍ നാലിന് കേരളാ തിയറ്ററുകളില്‍, കേരളത്തിന് പുറത്ത് തുടര്‍ന്നുള്ള ആഴ്ചയില്‍
മുള്‍മുനയില്‍ ! ; ‘ജല്ലിക്കട്ട്’ അമ്പരപ്പിക്കുന്നതെന്ന് ടൊറന്റോ ഫിലിം ഫെസ്റ്റിവല്‍ പ്രേക്ഷകര്‍

സിനിമയിലും ട്രെയിലറിലുമുള്ള ജീ ജീ ജീ എന്ന് തുടങ്ങുന്ന തീം മ്യൂസിക്ക് മുന്‍നിര്‍ത്തി കാമ്പയിനും ജെല്ലിക്കെട്ട് ടീം ഒരുക്കിയിട്ടുണ്ട്. ഒറ്റയ്‌ക്കോ ഗ്രൂപ്പ് ആയോ ഈ മ്യൂസിക്ക് അനുകരിച്ചും താളത്തിനൊത്തും വീഡിയോ സൃഷ്ടിക്കാം. സംവിധായകന്‍ ലിജോ പെല്ലിശേരി, സഹനിര്‍മ്മാതാവും ചിത്രത്തിലെ പ്രധാന കഥാപാത്രവുമായ ചെമ്പന്‍ വിനോദ് ജോസ്, വിജയ് ബാബു എന്നിവര്‍ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കും.

Related Stories

No stories found.
logo
The Cue
www.thecue.in