എം.പി ഐഡന്റിറ്റി മറച്ചുവെച്ച് അധ്യാപകരെന്ന് പറഞ്ഞാണ് മണിപ്പൂരിലേക്ക് പോയത്

മണിപ്പൂരിൽ നടക്കുന്നത് ആർഎസ്എസിന്റെ ക്രിസ്ത്യൻ വിരുദ്ധ അജണ്ടയാണെന്ന് എറണാകുളം എം.പി ഹൈബി ഈഡൻ. ഗോത്രവിഭാഗങ്ങളായ മെയ്തികളും കുക്കികളും തമ്മിലുള്ള കലഹമായാണ് ബിജെപി മണിപ്പൂർ കലാപത്തെ വരച്ചുകാട്ടാൻ ശ്രമിക്കുന്നത്. എന്നാൽ അത് ബിജെപി വാട്ട്സ്ആപ്പ് യൂണിവേഴ്‌സിറ്റിയിൽ നിർമിച്ചെടുക്കുന്നത് മാത്രമാണ്. കൃസ്ത്യാനികളാണ് ആക്രമിക്കപ്പെടുന്നത്. ക്രിസ്ത്യാനികളായ ബിജെപി എം.എൽ.എമാർ പോലും ആശങ്കയിലാണ്. കലാപം നടക്കുന്ന മണിപ്പൂർ നേരിട്ട് സന്ദർശിച്ചതിന്റെ വിവരങ്ങൾ ദ ക്യു റൈറ്റ് അവറിൽ പങ്കുവെയ്ക്കുകയായിരുന്നു ഹൈബി ഈഡൻ.

എം.പി എന്ന ഐഡന്റിറ്റി മറച്ചുവെച്ചാണ് മണിപ്പൂർ സന്ദർശിച്ചത്. താനും ഇടുക്കി എം.പി ഡീൻ കുര്യാക്കോസും അധ്യാപകരെന്ന് പറഞ്ഞാണ് രണ്ടു ദിവസങ്ങൾ മണിപ്പൂരിൽ തങ്ങിയത്. ഭീതി ജനകമായ സാഹചര്യമാണ്. ദേവാലയങ്ങളും കന്യാസ്ത്രീമഠങ്ങളും ആക്രമിക്കപ്പെടുന്നു. പള്ളികളിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് ദൂരെ നിന്ന് തീപ്പന്തം എറിയുകയാണ്. 48 ദിവസത്തോളമായിട്ടും മണിപ്പൂർ ശാന്തമായിട്ടില്ല. കലാപം നീണ്ടുപോകുന്നതിന്റെ ആശങ്ക മണിപ്പൂരിലെ മലയാളികളുൾപ്പെടെ പലരും പങ്കുവെച്ചതായും ഹൈബി ഈഡൻ ദ ക്യു റൈറ്റ് അവറിൽ പറഞ്ഞു.

ഹൈബി ഈഡനുമായി നടത്തിയ അഭിമുഖം കാണാം.

Related Stories

No stories found.
logo
The Cue
www.thecue.in