ശബ്ദസന്ദേശം പുറത്തുവന്നതില്‍ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്ത് ജയില്‍ ഡിഐജി

ശബ്ദസന്ദേശം
പുറത്തുവന്നതില്‍ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്ത് ജയില്‍ ഡിഐജി

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതില്‍ ദക്ഷിണമേഖലാ ഡിഐജി അന്വേഷണമാരംഭിച്ചു. ഡിജിപി ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശപ്രകാരമാണ് വിഷയത്തില്‍ പരിശോധന. അട്ടക്കുളങ്ങര ജയിലിലെത്തിയ ഡിഐജി സ്വപ്‌ന സുരേഷില്‍ നിന്ന് വിവരങ്ങള്‍ തേടി. ദ ക്യു ആണ് കഴിഞ്ഞദിവസം സ്വപ്‌നയുടെ ശബ്ദസന്ദേശം പുറത്തുവിട്ടത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നാണ് ഇതിലുള്ളത്. തന്റേതായി രേഖപ്പെടുത്തിയ മൊഴി വായിക്കാന്‍ അനുവദിക്കാതെയാണ് ഒപ്പിടുവിച്ചതെന്നും സ്വപ്‌ന ആരോപിക്കുന്നുണ്ട്.

ശിവശങ്കറിനൊപ്പം യുഎഇയില്‍ പോയി മുഖ്യമന്ത്രിക്കുവേണ്ടി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അങ്ങനെചെയ്താല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്നുമാണ് ഇ.ഡി സംഘം പറയുന്നതെന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്. സ്വപ്‌നയുടെ ശബ്ദസന്ദേശം തന്നെയാണോയെന്ന് പരിശോധിക്കാന്‍ സൈബര്‍സെല്ലിന്റെ സഹായം തേടുമെന്നായിരുന്നു ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ പ്രതികരണം.

Jail DIG Interrogated Swapna Suresh Over Leaked Voice Message

Related Stories

No stories found.
logo
The Cue
www.thecue.in