പ്രശാന്ത് ഭൂഷണിനുള്ള ശിക്ഷ ഒരു രൂപ പിഴ, അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും മൂന്ന് വര്‍ഷത്തെ വിലക്കും

പ്രശാന്ത് ഭൂഷണിനുള്ള ശിക്ഷ ഒരു രൂപ പിഴ, അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും മൂന്ന് വര്‍ഷത്തെ വിലക്കും

കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണിന് ശിക്ഷ വിധിച്ച് സുപ്രീം കോടതി. ഒരു രൂപ പിഴയാണ് ശിക്ഷ. സെപ്റ്റംബര്‍ 15 നകം അടയ്ക്കണം. ഇല്ലെങ്കില്‍ മൂന്നുമാസം തടവ് അനുഭവിക്കണം. മൂന്ന് വര്‍ഷത്തേക്ക് പ്രാക്ടീസില്‍ നിന്ന് വിലക്കുകയും ചെയ്യും. ഓഗസ്റ്റ് 14 നാണ് സുപ്രീം കോടതി പ്രശാന്ത് ഭൂഷണിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. രണ്ട് ട്വീറ്റുകളാണ് കോടതി കോടതിയലക്ഷ്യ കേസിന് ആധാരം. ജൂണ്‍ 27 ന് സുപ്രീം കോടതിയെക്കുറിച്ചും ജൂണ്‍ 29 ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയെ വിമര്‍ശിച്ചും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ആഡംബര ബൈക്കില്‍ ഇരിക്കുന്ന ചിത്രവും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ ജൂലൈ 22 നാണ് സുപ്രീംകോടതി പ്രശാന്ത് ഭൂഷന് നോട്ടീസ് നല്‍കിയത്.

പ്രശാന്ത് ഭൂഷണിനുള്ള ശിക്ഷ ഒരു രൂപ പിഴ, അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും മൂന്ന് വര്‍ഷത്തെ വിലക്കും
ദയ ആഗ്രഹിക്കുന്നില്ല, ഔദാര്യവും വേണ്ട, കോടതിയലക്ഷ്യത്തില്‍ മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍

ദുഷ്ടലാക്കില്ലാതെ വിമര്‍ശനം ഉന്നയിക്കുക മാത്രമാണ് പ്രശാന്ത് ഭൂഷണ്‍ ചെയ്തതെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ കോടതിയില്‍ വാദിച്ചു. ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തില്‍ പോരായ്മയുണ്ടെന്ന വിമര്‍ശനം മാത്രമാണ് അതെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ മാപ്പു പറയില്ലെന്ന് പ്രശാന്ത് ഭൂഷണും വ്യക്തമാക്കിയിരുന്നു. ഉത്തമവിശ്വാസത്തില്‍ നിന്ന് നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പുപറയുകയെന്നത് ആത്മവഞ്ചനയും നിന്ദയുമായിരിക്കുമെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോടതി കുറ്റമെന്ന് കണ്ടെത്തിയ കാര്യത്തില്‍ നിയമപരമായ എന്തുശിക്ഷ ചുമത്തിയാലും സന്തോഷത്തോടെ ഏറ്റുവാങ്ങാന്‍ ഒരുക്കമാണ്. പൗരന്‍ എന്ന നിലയില്‍ അതെന്റെ ഉന്നതമായ ഉത്തരവാദിത്വമായാണ് കാണുന്നതെന്നുമാണ് അദ്ദേഹം കോടതിയില്‍ പറഞ്ഞത്. അതേസമയം ശിക്ഷയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in