‘സ്ത്രീധനം ചോദിച്ച് പീഡനം’, ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാലിനെതിരെ ഭാര്യയുടെ പരാതി 

‘സ്ത്രീധനം ചോദിച്ച് പീഡനം’, ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാലിനെതിരെ ഭാര്യയുടെ പരാതി 

ഫ്‌ളിപ്കാര്‍ട്ടിന്റെ സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചുവെന്ന് ഭാര്യയുടെ പരാതി. ബംഗളൂരു കൊരമംഗല പൊലീസ് സ്റ്റേഷനിലാണ് ഭാര്യ പ്രിയ പരാതി നല്‍കിയിരിക്കുന്നത്. സച്ചിന്‍ ബന്‍സാലിനെ കൂടാതെ മാതാപിതാക്കളെയും സഹോദരനെയും ഉള്‍പ്പെടുത്തിയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘സ്ത്രീധനം ചോദിച്ച് പീഡനം’, ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാലിനെതിരെ ഭാര്യയുടെ പരാതി 
‘നാടക വണ്ടിയില്‍ ബോര്‍ഡ് വെച്ചു’; അളന്ന് 24,000 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്, പ്രതിഷേധം 

2008ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിനായി തന്റെ പിതാവ് 50 ലക്ഷം രൂപ ചെലവാക്കിയെന്നും, 11 ലക്ഷം രൂപ സച്ചിന് നല്‍കിയിരുന്നുവെന്നും, പ്രിയ ഫെബ്രുവരി 28ന് നല്‍കിയ പരാതിയില്‍ പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പ് സച്ചിന്റെ മാതാവ് കിരണ്‍ ബന്‍സാല്‍ പ്രിയയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നതായി ദ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്ത് പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എന്നത് വ്യക്തമല്ല.

‘സ്ത്രീധനം ചോദിച്ച് പീഡനം’, ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാലിനെതിരെ ഭാര്യയുടെ പരാതി 
കെഎസ്ആര്‍ടിസില്‍ കൂട്ടനടപടി;50 ബസിലെ ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കും; പൊലീസിന് വീഴ്ചയില്ലെന്ന് കമ്മീഷണറുടെ റിപ്പോര്‍ട്ട്

സച്ചിന്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചതായും ഡെന്റിസ്റ്റായ പ്രിയ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ഇരുവരുടെയും പേരിലുള്ള സ്വത്ത് സച്ചിന്റെ പേരിലേക്ക് മാത്രമായി എഴുതിനല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനമെന്നും, ഡല്‍ഹിയിലായിരുന്നപ്പോള്‍ തന്റെ സഹോദരിയെ സച്ചിന്‍ ലൈംഗികമായി അപമാനിച്ചുവെന്നും പരാതിയില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in