ഫോട്ടോ ശ്രീകാന്ത് കളരിക്കല്‍/ പൃഥ്വിരാജ് സുകുമാരന്‍ എഫ് ബി പേജ് 
SHOW TIME

എന്തുകൊണ്ട് ലൂസിഫറില്‍ ബിജെപിയും ആര്‍എസ്എസും ഇല്ല, പൃഥ്വിരാജിന്റെ മറുപടി

THE CUE

ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമയില്‍ എന്ത് കൊണ്ട് ആര്‍ എസ് എസിനെയും ബിജെപിയെയും പരാമര്‍ശിക്കാതെ ഒഴിവാക്കി എന്ന ചോദ്യത്തിന് പൃഥ്വിരാജ് സുകുമാരന്റെ മറുപടി. ദ ക്യു ഷോ ടൈം അഭിമുഖത്തില്‍ മനീഷ് നാരായണനോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ് സുകുമാരന്‍.

തല്‍ക്കാലം കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഇവിടത്തെ ഭരണകക്ഷിയെയും പ്രതിപക്ഷത്തെയും കുറിച്ച് മാത്രമേ പരാമര്‍ശിക്കേണ്ടതുള്ളൂ. ഇവിടെ രണ്ട് രാഷ്ട്രീയ കക്ഷിയെ മാത്രമേ പരാമര്‍ശിക്കാന്‍ സാധിക്കൂ. ഇനി മൂന്നാമതൊരു രാഷ്ട്രീയ കക്ഷി നമ്മുടെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ വലിയ ശക്തിയായി ഉടലെടുക്കുകയാണെങ്കില്‍ അന്നൊരു പൊളിറ്റിക്കല്‍ സിനിമ ചെയ്യുകയാണെങ്കില്‍ അവരെയും പരാമര്‍ശിക്കാം. ലൂസിഫറിന്റെ രാഷ്ട്രീയ പശ്ചാത്തലം കേരളത്തിന്റേതാണ്.
പൃഥ്വിരാജ് സുകുമാരന്‍

ലൂസിഫര്‍ മഹാരാഷ്ട്രയിലോ ഗുജറാത്തിലോ അവിടത്തെ രാഷ്ട്രീയ പശ്ചാത്തലം കേന്ദ്രീകരിച്ച് ചെയ്യുകയാണെങ്കില്‍ അവിടെയുള്ള രാഷ്ട്രീയം പരാമര്‍ശിക്കേണ്ടിവരും. വിവേക് ഒബ്‌റോയി ചെയ്ത ബോബി എന്ന കഥാപാത്രം റോബര്‍ട്ട് വധ്രയെ മാതൃകയാക്കിയാണെന്ന വാദത്തെ പൃഥ്വി ദ ക്യു അഭിമുഖത്തില്‍ തള്ളുന്നു. ഞാന്‍ ഇല്യുമിനാറ്റിയാണെന്ന് പറയുന്നവര്‍ക്ക് ബോബി റോബര്‍ട്ട് വധ്രയാണെന്ന് പറയാമല്ലോ എന്നാണ് മറുപടി.

രണ്ട് ഭാഗങ്ങളിലായി ഡ്രൈവിംഗ് ലൈസന്‍സ്, ആട് ജീവിതം, ലൂസിഫര്‍, എമ്പുരാന്‍, അയ്യപ്പനും കോശിയും എന്നീ സിനിമകളെക്കുറിച്ച് സംസാരിക്കുന്ന അഭിമുഖം ദ ക്യു യൂട്യൂബ് ചാനലില്‍ കാണാം.

ഫോട്ടോ : ശ്രീകാന്ത് കളരിക്കല്‍/ പൃഥ്വിരാജ് സുകുമാരന്‍ എഫ് ബി പേജ്

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT