SHOW TIME

'എ.എം.എം.എയിൽ 50 ശതമാനം സ്ത്രീകളാണെന്ന് അവർ ഘോരഘോരം പറയുന്നുണ്ട്,ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തായെന്ന് അവർക്ക് ചോദിച്ചൂടേ?': പാര്‍വതി

മനീഷ് നാരായണന്‍

വിപ്ലവം ഒരു സോഫ്റ്റായിട്ടുള്ള കത്തിയല്ല. അതുകൊണ്ട് തന്നെ ഒഎംകെവി എന്ന് പറഞ്ഞതിൽ ഞാനിപ്പോഴും വളരെയധികം അഭിമാനിക്കുന്നു. അത് കഴിഞ്ഞും പല സ്ത്രീകൾക്കും അത് പറയാനായി എന്നുള്ളതാണ്. ഫെമിനിച്ചി എന്നത് എന്നെ തന്നെ മാറ്റിയിട്ടുള്ള കാര്യമാണ്. ഞാനോ റിമയോ എന്ത് തന്നെ പറഞ്ഞാലും അതിന് താഴെ ഒരു കൂട്ടം തെറിവിളികളുണ്ടാവും. അതിനപ്പുറം എന്ത് ചെയ്യാനാവും? അതിനെയൊക്കെ മറികടക്കാനുള്ള ശേഷി മനുഷ്യ മനസിനുണ്ട്. വളരെ മോശമായ ഒരു സംഭവം നടന്നാണ് ഡബ്ല്യുസിസി രൂപം കൊണ്ടത്. അന്നുള്ള തീ ഇന്നും എന്റെ മനസിലുണ്ട്. നമുക്ക് ഡിഗ്നിറ്റി വേണം. പരമാവധി പോയാൽ ശാരീരികമായി ആക്രമിക്കപ്പെട്ടേക്കാം. അതിനേക്കാൾ മോശമാണ് റെസ്പെക്ട് ഇല്ലാത്ത ഒരു ജീവിതം ജീവിക്കുന്നത്. അങ്ങിനെയൊന്ന് ആവശ്യമില്ല. ആ ഒരു ഷിഫ്റ്റ് നടന്ന് കഴിഞ്ഞ ആളുകളോടാണ് ഇവര് സംസാരിക്കുന്നത്. ഒരു ഔട്ട് ഓഫ് കൺട്രോൾ മോൺസ്റ്ററൊന്നും അല്ല സോഷ്യൽ മീഡിയ. സൈബർ ക്രൈം റിയൽ ടൈമിൽ ഞാനനുഭവിക്കുന്നതാണ്. അത് മാറ്റണമെങ്കിൽ അതിനെ കുറിച്ച് പഠിച്ചേ മതിയാകൂ. ഇവിടെ ശക്തമായ നിയമങ്ങളില്ല. ഇപ്പോൾ ഞാനിതിനെയെല്ലാം പഠിക്കാനുള്ള അവസരമായാണ് കാണുന്നത്.

ഡബ്ല്യുസിസി

ഞാൻ ഡബ്ല്യുസിസിയുടെ വക്താവല്ല. പ്രതിനിധിയെന്ന നിലയിലാണ് പറയുന്നത്. മുഖ്യമന്ത്രിയെ കണ്ടത് ഇവിടെ പഠനങ്ങൾ നടന്നിട്ടില്ലെന്നത് കൊണ്ടാണ്. സാധാരണ കോർപ്പറേറ്റ് ടേംസിലുള്ള തൊഴിലാളി-തൊഴിലുടമ ബന്ധം സിനിമ ഇന്റസ്ട്രിയിൽ ഡിഫൈൻ ചെയ്യാൻ ബുദ്ധിമുട്ടാണ്. കാറിലാണ് ഷൂട്ട് നടക്കുന്നതെങ്കിൽ കാറായി തൊഴിലിടം. ഒരു ഐസി വേണമെന്ന ആവശ്യത്തെ എന്തിനാണ് മറ്റുള്ള സംഘടനകൾ എതിർക്കുന്നത്? അവർക്കെന്താണ് നഷ്ടപ്പെടാനുള്ളത്? ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. അതിലെ ഉള്ളടക്കം എന്താണെന്ന് അറിയില്ല. കൊവിഡാണ് സർക്കാർ ബുദ്ധിമുട്ടിലാണെന്നത് ശരിയാണ്. പക്ഷെ പ്രശ്നങ്ങൾ തീരുന്നില്ല. കഴിഞ്ഞ മൂന്നാല് മാസത്തിനിടെ ടോപ്പിൽ നിൽക്കുന്ന ആളുകൾക്ക് എതിരെ വരെ പരാതികൾ ഉയർന്നുവന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് ഫയൽ ചെയ്തെങ്കിലും അത് ഫോളോ ചെയ്യാൻ സംവിധാനം ഇല്ലാത്തത് വലിയ വീഴ്ചയാണ്. സർക്കാർ അതിനൊരു വഴി കണ്ടെത്തിയേ തീരൂ. ഡബ്ല്യുസിസിയുടെ വലിയ ആവശ്യം ഒരു ട്രൈബ്യൂണൽ ഫോം ചെയ്യുക, ഒരു ഗ്രീവൻസ് റിഡ്രസൽ സെൽ ഫോം ചെയ്യുക. ഒരു എന്റർടെയ്ൻമെന്റ് ലോ ഉണ്ടാക്കുക എന്നതാണ്. ഇത് നിലവിൽ വന്നാൽ ചിലർക്ക് ഒരുപാട് നഷ്ടം ഉണ്ടാവും. ഡബ്ല്യുസിസി ഉന്നയിക്കുന്ന വിഷയങ്ങളിൽ മറ്റ് സംഘടനകളോട് കൂടുതൽ ചോദ്യം ചോദിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. എഎംഎംഎയിൽ 50 ശതമാനം സ്ത്രീകളാണെന്ന് അവർ ഘോരഘോരം പറയുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തായെന്ന് അവർക്ക് ചോദിച്ചൂടേ? ഇതൊക്കെ പ്രധാനപ്പെട്ട കാര്യങ്ങളാണ്.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT