SHOW TIME

ഗിരീഷ് ഇല്ലെങ്കില്‍ ജല്ലിക്കട്ട് മാറ്റിവച്ചേനേ, പോത്തുകളെ ആര്‍ക്കും കൊടുത്തില്ല | ലിജോ പെല്ലിശേരി

മനീഷ് നാരായണന്‍

ഗിരീഷ് ഗംഗാധരന്‍ എന്ന ഛായാഗ്രാഹകന്റെ സൗകര്യത്തിന് അനുസരിച്ച് ജല്ലിക്കട്ട് മാറ്റിവയ്ക്കുമായിരുന്നുവെന്ന് ലിജോ ജോസ് പെല്ലിശേരി. സ്വപ്‌നമാണ് ഷൂട്ട് ചെയ്യുന്നതെന്നും, സ്വപ്‌നത്തില്‍ എല്ലാവരും മൃഗങ്ങളായി മാറുകയാണെന്നും മൃഗങ്ങളായി ഓടണമെന്നും പറഞ്ഞുകൊടുത്താണ് ആര്‍ട്ടിസ്റ്റുകളെ ഓടിച്ചതെന്ന് ലിജോ പെല്ലിശേരി. ചെയ്ത സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ടത് ഇ മ യൗ ആണ്. അച്ഛനുമായുള്ള ബന്ധവുമായി ബന്ധിപ്പിച്ച് ആലോചിക്കുന്ന, അങ്ങനെ ഒരു ഇമോഷണല്‍ കണക്ഷന്‍ കൂടിയുള്ള സിനിമയാണ് ഈ മ യൗ. അച്ഛന്‍ മരിച്ച ദിവസം കടന്നുപോയ വൈകാരികാവസ്ഥ ഇ മ യൗ എന്ന സിനിമയിലെ രംഗങ്ങള്‍ രൂപകല്‍പ്പന ചെയ്തപ്പോള്‍ സഹായിച്ചിട്ടുണ്ട്.

അച്ഛനുമായുള്ള ബന്ധവുമായി ബന്ധിപ്പിച്ച് ആലോചിക്കുന്ന, അങ്ങനെ ഒരു ഇമോഷണല്‍ കണക്ഷന്‍ കൂടിയുള്ള സിനിമയാണ് ഈ മ യൗ

സിനിമയില്‍ ചിത്രീകരണത്തിനായി ഉപയോഗിച്ച രണ്ട് പോത്തുകളെയും അങ്കമാലിയില്‍ വളര്‍ത്തുന്നുണ്ടെന്നും ലിജോ പെല്ലിശേരി. ആമേന്‍ രണ്ടാം ഭാഗം, ഡബിള്‍ ബാരലിന് സംഭവിച്ചത്, ജല്ലിക്കട്ട് ചിത്രീകരണരീതി തുടങ്ങിയ കാര്യങ്ങള്‍ ദ ക്യു നടത്തിയ ലിജോ പെല്ലിശേരി അഭിമുഖം രണ്ടാം ഭാഗത്തിലുണ്ട്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT