SHOW TIME

എംജിആറും കമലും ആഗ്രഹിച്ചത്, ജീവിതത്തിലെ അപൂര്‍വ ഭാഗ്യമെന്ന് കാര്‍ത്തി

മനീഷ് നാരായണന്‍

മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിക്കാനായത് അനുഗ്രഹമാണെന്ന് കാര്‍ത്തി. ജീവിതത്തില്‍ ഒരു തവണയൊക്കെ ലഭിക്കുന്ന ഭാഗ്യമാണ്. ദ ക്യു ഷോ ടൈമില്‍ മനീഷ് നാരായണനോട് സംസാരിക്കുകയായിരുന്നു കാര്‍ത്തി.

കാര്‍ത്തി ദ ക്യുവിനോട് പൊന്നിയിന്‍ സെല്‍വനെക്കുറിച്ച്

എന്തൊരു വലിയ ലെഗസിയാണ്, എം ജി ആര്‍ സാറും കമല്‍ സാറും ചെയ്യണമെന്ന് ആഗ്രഹിച്ച സിനിമയാണ്. മണിരത്‌നം സാര്‍ തന്നെ രണ്ട് തവണ ചെയ്യാന്‍ ശ്രമിച്ചതാണ് പൊന്നിയിന്‍ സെല്‍വന്‍. പത്താം നൂറ്റാണ്ടില്‍ ചോള സാമ്രാജ്യത്തില്‍ നടന്ന കഥയാണ്. ഒരു പാട് കഥാപാത്രങ്ങളുണ്ട്. ഇന്നും ബെസ്റ്റ് സെല്ലറായ അഞ്ച് വാള്യമുള്ള പുസ്തകമാണ്. മണി സാര്‍ ഇത് സിനിമയാക്കുമ്പോള്‍ നമ്മള്‍ ആലോചിക്കുന്നത് അദ്ദേഹത്തിന്റെ ഭാവനയില്‍ എന്തായിരിക്കും സിനിമയായി വരുന്നത് എന്നാണ്.ദക്ഷിണേന്ത്യയില്‍ സാമൂഹികമായും സാംസ്‌കാരികമായും സമ്പന്നമായ സമയത്തെ കഥയാണ്. കാര്‍ത്തി പൊന്നിയിന്‍ സെല്‍വനെക്കുറിച്ച് പറയുന്നു.

എന്നോട് മേക്കപ്പ് മാന്‍ പറഞ്ഞു, കണ്‍ഗ്രാജുലേഷന്‍ സാര്‍, ഒരു തവണ സിനിമ ചെയ്ത സംവിധായകനൊപ്പം രണ്ടാം വട്ടം സിനിമ ചെയ്യുന്നത് ആദ്യമാണ്. ഒരു പാട് സിനിമകള്‍ ഞാന്‍ ചെയ്യുന്നില്ല. ആദ്യമായി വീണ്ടുമൊരു സിനിമ എന്റെ ഗുരുവിനൊപ്പം തന്നെ ചെയ്യുന്നു.
കാര്‍ത്തി

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അവലംബിച്ചാണ് പൊന്നിയിന്‍ സെല്‍വന്‍. വിദേശത്ത് ചീത്രീകരണം പുരോഗമിക്കുന്ന സിനിമയില്‍ വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, വിക്രം പ്രഭു, ജയറാം, ലാല്‍ എന്നിവര്‍ അഭിനയിക്കുന്നു. ഏ ആര്‍ റഹ്മാനാണ് സംഗീത സംവിധാനം. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസ് ലൈക്കയോടൊപ്പം സഹകരിച്ചാണ് നിര്‍മ്മാണം. രവി വര്‍മ്മനാണ് ക്യാമറ.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT