PANDEMIC VS PEOPLE

വീടില്ല, അഭയം തന്നത് ക്രിസ്ത്യന്‍ കുടുംബം

അറുപത് വയസായ സുലേഖ കൊച്ചിയിലെ പാലാരിവട്ടത്ത് വഴിയരികില്‍ നെയ്‌ച്ചോറും ഊണും വിറ്റ് ജീവിക്കുകയാണ്. കൊവിഡ് വന്നതോടെ വീട്ട് ജോലിക്ക് പോകാന്‍ കഴിയാതെ വന്നതോടെയാണ് സുലേഖ പാലാരിവട്ടത്ത് വഴിയരികില്‍ ജീവിക്കാനായി കച്ചവടത്തിന് ഇറങ്ങിയത്.

സ്വന്തമായി വീടില്ലാത്ത സുലേഖയെ അഞ്ച് വര്‍ഷമായി ഒരു ക്രിസ്ത്യന്‍ കുടുംബമാണ് സംരക്ഷിക്കുന്നത്. ലൈഫ് മിഷനില്‍ വീടിന് ശ്രമിച്ചിരുന്നെങ്കിലും സ്ഥലമില്ലാത്തതിനാല്‍ ഇതുവരെ വീട് ലഭിച്ചിട്ടില്ല. ചില ദിവസങ്ങളില്‍ വൈകിട്ട് ആറു മണിവരെ ഇരുന്നാലും ഭക്ഷണപൊതികള്‍ തീരാറില്ലെന്ന് സുലേഖ പറയുന്നു.

കുറേ നേരം റോഡില്‍ നില്‍ക്കേണ്ടി വരുമ്പോള്‍ കാല്‍മുട്ടിന് വേദന വരുന്നത് ഒരു പ്രയാസമാണ്. വഴിയരികില്‍ ശുചിമുറികള്‍ ഇല്ലാത്തതിനാല്‍ വൈകുന്നേരം വരെ ദാഹിച്ചാലും വെള്ളം കുടിക്കാതെയാണ് നില്‍ക്കുന്നതെന്നും സുലേഖ.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT