PANDEMIC VS PEOPLE

വീടില്ല, അഭയം തന്നത് ക്രിസ്ത്യന്‍ കുടുംബം

അറുപത് വയസായ സുലേഖ കൊച്ചിയിലെ പാലാരിവട്ടത്ത് വഴിയരികില്‍ നെയ്‌ച്ചോറും ഊണും വിറ്റ് ജീവിക്കുകയാണ്. കൊവിഡ് വന്നതോടെ വീട്ട് ജോലിക്ക് പോകാന്‍ കഴിയാതെ വന്നതോടെയാണ് സുലേഖ പാലാരിവട്ടത്ത് വഴിയരികില്‍ ജീവിക്കാനായി കച്ചവടത്തിന് ഇറങ്ങിയത്.

സ്വന്തമായി വീടില്ലാത്ത സുലേഖയെ അഞ്ച് വര്‍ഷമായി ഒരു ക്രിസ്ത്യന്‍ കുടുംബമാണ് സംരക്ഷിക്കുന്നത്. ലൈഫ് മിഷനില്‍ വീടിന് ശ്രമിച്ചിരുന്നെങ്കിലും സ്ഥലമില്ലാത്തതിനാല്‍ ഇതുവരെ വീട് ലഭിച്ചിട്ടില്ല. ചില ദിവസങ്ങളില്‍ വൈകിട്ട് ആറു മണിവരെ ഇരുന്നാലും ഭക്ഷണപൊതികള്‍ തീരാറില്ലെന്ന് സുലേഖ പറയുന്നു.

കുറേ നേരം റോഡില്‍ നില്‍ക്കേണ്ടി വരുമ്പോള്‍ കാല്‍മുട്ടിന് വേദന വരുന്നത് ഒരു പ്രയാസമാണ്. വഴിയരികില്‍ ശുചിമുറികള്‍ ഇല്ലാത്തതിനാല്‍ വൈകുന്നേരം വരെ ദാഹിച്ചാലും വെള്ളം കുടിക്കാതെയാണ് നില്‍ക്കുന്നതെന്നും സുലേഖ.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT