On Chat

അയ്യപ്പനും കോശിയിലെയും കഥാപാത്രം പൃഥ്വിയ്ക്ക് സിനിമയോടുള്ള പാഷൻ; ഹീറോയെ മാത്രം കേന്ദ്രീകരിച്ചുള്ള രീതിയിൽ മാറ്റം വേണം; മല്ലിക സുകുമാരൻ

അനുപ്രിയ രാജ്‌

സിനിമയോടുള്ള പൃഥ്വിരാജിന്റെ പാഷന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അയ്യപ്പനും കോശിയിലെയും കഥാപാത്രമെന്ന് മല്ലിക സുകുമാരൻ. എപ്പോഴും ഹീറോയെ മാത്രം കേന്ദ്രീകരിച്ചുള്ള രീതിയിൽ മാറ്റം വേണം. വ്യത്യസ്തമായ ട്രാക്കിലുള്ള സിനിമയാണ് അയ്യപ്പനും കോശിയും. അതെ സമയം സകുടുംബം ഇരുന്ന് കാണാവുന്ന സിനിമയുമാണ്. ബിജു മേനോനും രാജുവും നല്ല കോമ്പിനേഷനാണ്. തന്റെ മനസ്സിനെ അത്രയധികം സ്പർശിച്ച സിനിമയാണ് അയ്യപ്പനും കോശിയുമെന്ന് മല്ലിക സുകുമാരൻ ദ ക്യു അഭിമുഖത്തിൽ പറഞ്ഞു.

സച്ചി രചനയും സംവിധാനവും നിർവഹിച്ച് 2020യിൽ റിലീസ് ചെയ്ത സിനിമയാണ് അയ്യപ്പനും കോശിയും. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും ,പി.എം ശശിധരനും ചേർന്നാണ് നിർമ്മിച്ചത്. ഈ ചിത്രത്തിലെ നിർണായക രംഗമാണ് ക്ലൈമാക്സിലെ സംഘട്ടനം. ഡ്യൂപ്പ് ഉപയോഗിക്കാതെയാണ് പൃഥ്വിരാജും,ബിജു മേനോനും ഈ സംഘട്ടനം ചെയ്തത്. സിനിമയുടെ വൻ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം ജോൺ എബ്രഹാമിന്റെ ജെ.എ എന്റെർറ്റൈന്മെന്റ്സ് സ്വന്തമാക്കി.

മല്ലിക സുകുമാരൻ പറഞ്ഞത്

അയ്യപ്പനും കോശിയും കണ്ടുകൊണ്ടിരുന്നപ്പോൾ തന്നെ പൃഥ്വിയെ കാണണമെന്ന് തോന്നി. സിനിമയോടുള്ള അതീവ പാഷൻ കൊണ്ടാണ് പൃഥ്വി അങ്ങനെയൊരു സിനിമ ചെയ്തത്. ഹീറോയെ മാത്രം കേന്ദ്രീകരിച്ചുള്ള രീതിയിൽ മാറ്റം വേണം. ഇങ്ങനെയുള്ള സിനിമകൾ തീർച്ചയായും ഉണ്ടാവണം. ബിജു മേനോനും രാജുവും നല്ല കോമ്പിനേഷനാണ്. അനാർക്കലി കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയതാണ്. നമ്മുടെ കുടുംബത്തിൽ ഉള്ള എല്ലാവര്ക്കും ഇഷ്ടപ്പെട്ട സിനിമയാണ് അയ്യപ്പനും കോശിയും. വ്യത്യസ്തമായ ട്രാക്കിലുള്ള സിനിമയാണ് അയ്യപ്പനും കോശിയും. അതെ സമയം സകുടുംബം ഇരുന്ന് കാണാവുന്ന സിനിമയുമാണ്. എന്റെ മനസ്സിനെ അത്രയധികം സ്പർശിച്ച സിനിമയായിരുന്നു അയ്യപ്പനും കോശിയും.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT