NEWSROOM

കംപ്ലീറ്റ് മിഡ്ഫീല്‍ഡര്‍ ലൂക്ക മോഡ്രിച്ച്; കാനറിപ്പക്ഷികളുടെ ചിറകരിഞ്ഞ ക്രൊയേഷ്യൻ കൊടുങ്കാറ്റ്

അലി അക്ബർ ഷാ

ആറാം കിരീട നേട്ടം സ്വപ്നം കണ്ട് ഖത്തറില്‍ പറന്നിറങ്ങിയ കാനറിപ്പക്ഷികളുടെ മോഹങ്ങള്‍ക്കാണ് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍ കര്‍ട്ടണിട്ടത്. കളിജീവിതത്തിന്റെ സായാഹ്നത്തില്‍ എത്തി നില്‍ക്കുന്ന ലൂക്ക മോണ്‍ഡ്രിച്ച് എന്ന 37കാരന്‍ മുന്നില്‍ നിന്ന് നയിച്ച് നേടിയ വിജയം. പ്രായം തളര്‍ത്താത്ത പോരാളിയെന്ന് വിളിക്കപ്പെടാന്‍ ഏറ്റവും അര്‍ഹന്‍ താനാണെന്ന് അയാൾ ബോധ്യപ്പെടുത്തുന്ന വിസ്മയകരമായ ചലനങ്ങള്‍ക്കായിരുന്നു എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

അയാള്‍ക്ക് തുല്യനായൊരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ഈ തലമുറയിലില്ല എന്ന് അടിവരയിട്ട മത്സരം. നെയ്മറും സംഘവും ആക്രമിച്ച് മുന്നേറുമ്പോള്‍ പ്രതിരോധത്തിന്റെ കോട്ട കെട്ടിയ ക്രൊയേഷ്യന്‍ കൂട്ടത്തില്‍ അയാളെ കാണാമായിരുന്നു. ഗോളവസരങ്ങള്‍ തേടിയുള്ള മുന്നേറ്റങ്ങളില്‍ പെരിസിച്ചിനൊപ്പവും അയാളെ കണ്ടു. കളം നിറഞ്ഞ് കളിയെ നയിച്ച് കളി ജയിച്ച ക്യാപ്റ്റന്‍. ലൂക്ക മോണ്‍ഡ്രിച്ച്, ആരാധകരുടെ സ്വന്തം എല്‍.എം.10.

ഗിബ്ലി സ്റ്റുഡിയോസിന്റെ ലാന്‍ഡ്‌സ്‌കേപ്പായിരുന്നു ബാലന്റെ റഫറൻസ്: ചിദംബരം

റോഷാക്ക് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞു, ഇന്നാണ് എനിക്ക് സംസാരിക്കാൻ ഒരു ഡയലോഗ് എങ്കിലും തന്നത് എന്ന്: സമീർ അബ്ദുൾ

'മഞ്ഞുമ്മൽ' ക്ലൈമാക്സ് ഞാൻ ഏറ്റവും ആസ്വദിച്ച് ഷൂട്ട് ചെയ്ത സീൻ: ചിദംബരം

'റഡാര്‍ മലയാളം'; മലയാളത്തിലെ പുതുതലമുറ സംഗീതപ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ സ്‌പോട്ടിഫൈ

ഐ നോബഡി സെക്കന്‍ഡ് ഹാഫിന് 4 വേര്‍ഷനുകള്‍ ഉണ്ടായിരുന്നു: നിസ്സാം ബഷീർ

SCROLL FOR NEXT