INTERVIEW

ജോലി ഉപേക്ഷിച്ച് ക്യാമറയും എഡിറ്റും പഠിച്ചു, 90 ശതമാനവും ഞാന്‍ തന്നെ ഷൂട്ട് ചെയ്ത വീഡിയോ: കരിക്ക് സ്ഥാപകന്‍ നിഖില്‍ പ്രസാദ്

മനീഷ് നാരായണന്‍

കേരളത്തിലെ ഡിജിറ്റല്‍ സ്‌പേസ് ഒഴിഞ്ഞ് കിടക്കുന്നുവെന്ന ആലോചനയില്‍ നിന്നാണ് കരിക്ക് തുടങ്ങിയതെന്ന് സ്ഥാപകന്‍ നിഖില്‍ പ്രസാദ്. ഫ്‌ളവേഴ്‌സ് ടിവില്‍ ജോലി ചെയ്യുന്ന സമയത്ത് ഇന്‍ഫര്‍മേറ്റിവ് വീഡിയോ ചെയ്യുന്ന പേജ് ആണ് തുടങ്ങിയത്. ഫിഫാ കാമ്പയിനും സ്‌കെച്ചസ് വീഡിയോസും ആ പേജില്‍ ചെയ്തു. ആ കാരക്ടേഴ്‌സിന് കിട്ടിയ പോപ്പുലാരിറ്റിയില്‍ നിന്നാണ് തേരാ പാര എന്ന വെബ് സീരീസ് തുടങ്ങിയത്. നിലവില്‍ അമ്പത്തിനാല് ലക്ഷത്തിന് മുകളിലാണ് കരിക്കിന്റെ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സ്. ഇന്ത്യയില്‍ പ്രാദേശിക ഫിക്ഷനല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാമതാണ് നിലവില്‍ കരിക്ക്.

ഒരു പാട് സംവിധായകരോടും ക്യാമറമാന്‍മാരോടും സംസാരിച്ചിരുന്നു. ഇത് പോലൊരു പ്ലാറ്റ്‌ഫോം തുടങ്ങുന്നതിനെക്കുറിച്ച്. അങ്ങനെയൊരു പ്ലാറ്റ്‌ഫോമിന്റെ ഫിനാന്‍ഷ്യല്‍ ഫീസിബിലിറ്റിയാണ് വലിയ ചോദ്യമായിരുന്നത്. സ്വന്തമായി എഡിറ്റിംഗും ക്യാമറയും പഠിച്ചാണ് തുടങ്ങിയത്. ക്യാമറ ഫോക്കസ് ചെയ്യാനും നന്നായി എഡിറ്റ് ചെയ്യാനും തുടക്കത്തില്‍ പാടുണ്ടായിരുന്നു. കരിക്ക് കൂടുതല്‍ പേരിലെത്തിയതോടെ സ്വന്തമായൊരു പ്രൊഡക്ഷന്‍ ടീമിനെ വളര്‍ത്തിയെടുത്തു.

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

SCROLL FOR NEXT