Gulf Stream

കഥകള്‍ കേള്‍ക്കാന്‍ കാതോ‍ർത്ത് കുരുന്നുകള്‍

ഷാർജയില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തില്‍ കഥകള്‍ കേള്‍ക്കാനെത്തിയത് നിരവധി കുരുന്നുകള്‍. 66 വയസുളള ഹാഷെം കഡൗരയാണ് മുതുമുത്തച്ഛനായി കുരുന്നുകള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്നത്. മൊബൈലിലും ടാബുകളിലുമെല്ലാം സജീവമായി കളിക്കുന്ന പല കുരുന്നുകള്‍ക്കും കഥ പറയുന്ന മുതുമുത്തച്ഛന്‍ പുതിയ അനുഭവമായിരുന്നു.

ഷാർജ വായനോത്സവത്തിലെ കഥപറച്ചിലുകാരനെന്ന തന്‍റെ വേഷം ഭംഗിയാക്കുകയാണ് കഡൗര. കഥ പറയുകയെന്നതിന്‍റെ മാന്ത്രികത താന്‍ വളരെയധികം ആസ്വദിക്കുന്നുവെന്നും കുട്ടികള്‍ തനിക്ക് ചുറ്റിലും കഥകേള്‍ക്കാനായി കാത്തിരിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പല കഥാപാത്രങ്ങളായും വേഷമിട്ടുണ്ട്. എന്നാല്‍ ഇത് ഏറെ പ്രത്യേകതയുളള വേഷമാണ്. തങ്ങളുടെ കുട്ടിക്കാലത്ത് എങ്ങനെയാണ് താന്‍ കഥകേള്‍ക്കാന്‍ മുതിർന്നവരുടെ അടുത്ത് പോയത്, അതേ രീതിയില്‍ തന്നെയാണ് ഇക്കാലത്തും കുട്ടികള്‍ കഥകേള്‍ക്കാനായി എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മെയ് 14 വരെ വായനോത്സവത്തില്‍ പല കഥകള്‍ പറഞ്ഞ് കുട്ടികള്‍ക്കൊപ്പം കൂട്ടു കൂടി കഡൗര ഷാർജ എക്സ്പോ സെന്‍ററില്‍ ഉണ്ടാകും.

ത്രില്ലടിപ്പിച്ചും ചിരിപ്പിച്ചും ധ്യാൻ ശ്രീനിവാസൻ - വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിന്റെ'ഭീഷ്മർ'

'ആള്‍ക്കൂട്ടം' എട്ട് വര്‍ഷം എനിക്കൊപ്പം യാത്ര ചെയ്ത നോവല്‍; ആനന്ദ് അഭിമുഖം

വായയുടെ ആരോഗ്യവും മാനസികാരോഗ്യവുമായി ബന്ധമുണ്ടോ? അവഗണിക്കപ്പെടുന്ന ചില വസ്തുതകള്‍

ലുലു ഹൈപ്പർമാർക്കറ്റുകളിലെ ഭക്ഷ്യോത്പന്നങ്ങളുടെ ലഭ്യതയിലും വിലസ്ഥിരതയിലും സംതൃപ്തി രേഖപ്പെടുത്തി അബുദബി സാമ്പത്തിക വികസന വകുപ്പ്

'ഭീഷ്മർ' പഴയ പ്രിയദർശൻ ചിത്രങ്ങൾ ഓർമിപ്പിക്കുന്ന സിനിമ: ധ്യാൻ ശ്രീനിവാസൻ

SCROLL FOR NEXT