Gulf Stream

റമദാന്‍ ക്യാംപെയിന്‍ ആരംഭിച്ച് ലുലു

യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളില്‍ റമദാന്‍ ക്യാംപെയിന്‍ ആരംഭിച്ചു. ലുലുവിലെത്തിയും ഓണ്‍ലൈനായും ഇളവോടെ സാധനങ്ങള്‍ വാങ്ങാനുളള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുളളത്. പലചരക്ക് സാധനങ്ങൾ, ഭക്ഷണ ഉൽപ്പന്നങ്ങൾ,  വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫർണിച്ചറുകൾ എന്നിവയുൾപ്പെടെ 10,000 ലധികം തെരഞ്ഞെടുത്ത ഉല്‍പന്നങ്ങള്‍ക്ക് 60 ശതമാനം വരെ കിഴിവില്‍ സാധനങ്ങള്‍ വാങ്ങാം.

റമദാനില്‍ പ്രൈസ് ലോക്കും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. വിപണി സാഹചര്യങ്ങള്‍ പരിഗണിക്കാതെ വിലയില്‍ മാറ്റമില്ലാതെ 200 ലധികം ഉല്‍പന്നങ്ങള്‍ ലുലു നല്‍കും. ഉപഭോക്താക്കള്‍ക്ക് ഇത് ഗുണമാകുമെന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം എ പറഞ്ഞു. റമദാന്‍ സീസണില്‍ ഇത്തവണയും ഏറ്റവും മികച്ച രീതിയില്‍ സാധനങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റമദാന്‍ ഷോപ്പിംഗ് എളുപ്പവും താങ്ങാവുന്ന വിലയിലുമാക്കുന്നതിന്‍റെ ഭാഗമായി അരി, പഞ്ചസാര, പാൽപൊടി, ലൈവ് ഫുഡ്, കസ്റ്റാര്‍ഡ് മിക്‌സുകള്‍, പാസ്ത, ധാന്യങ്ങള്‍, എണ്ണ എന്നിവ ഉള്‍പ്പെടുന്ന റമദാന്‍ കിറ്റും ലുലു നല്‍കും.85 ദിർഹത്തിനും 120 ദിർഹത്തിനും രണ്ട് തരം കിറ്റുകളാണ് നല്‍കുന്നത്. ഇത് കൂടാതെ ഈന്തപ്പഴോത്സവം, മധുരപലഹാര വിപണി, ഷോപ്പിംഗ് ഗിറ്റ് കാർഡ് , ഈദ് വില്‍പന തുടങ്ങിയ വിവിധ പ്രമോഷന്‍ പരിപാടികളും നടക്കും. റമദാന്‍ മാസത്തില്‍ രാത്രി 2 മണിവരെയാണ് ഹൈപ്പർ മാർക്കറ്റ് പ്രവർത്തിക്കുക.

അബുദബി റീജിയന്‍ ഡയറക്ടര്‍ ടി.പി. അബൂബക്കര്‍, റീട്ടെയില്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ഷാബു അബ്ദുൽ മജീദ്, ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോര്‍ ഡയറക്ടര്‍ നിഷാദ് അബ്ദുൽ കരീം, മാര്‍ക്കറ്റിംഗ് ആൻറ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി. നന്ദകുമാര്‍, റീട്ടെയില്‍ ഓപറേഷന്‍സ് ഹെഡ് കെവിന്‍ കണ്ണിങ് ഹാം, പ്രമോഷന്‍ മാനേജര്‍ ഹനാന്‍ അല്‍ ഹൊസ്‌നി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT